Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

മരച്ചീനി – കപ്പ (Tapioca) കേരളത്തിൽ വന്നതെങ്ങിനെ?

അരിയാഹാരമാണല്ലോ കേരളീയരുടെ പ്രധാന ഭക്ഷണം. എന്നാൽ കേരളത്തിനാവ ശ്യമായ നെല്ലു വിളയുന്ന ഭൂമി അന്നും ഇന്നും കേരളത്തിൽ പരിമിതമാണ്. പുറമെനിന്നും അരി വന്നില്ലായെങ്കിൽ മലയാളിയുടെ വയർ നിറയുകയുമില്ല. ഒന്നും രണ്ടും ലോകമഹാ യുദ്ധങ്ങളുടെ കാലത്തും, വരൾച്ച, പ്രകൃതിക്ഷോഭം ആദിയായ അവസര ങ്ങളിലും കോടിക്കണക്കിനാളുകൾ ലോകത്തു പട്ടിണിമൂലം മരണമടഞ്ഞിട്ടുണ്ട്. ഇന്ത്യയിലും പട്ടിണിമരണം ഉണ്ടായിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് കേരള ത്തിലും അരിക്ഷാമം ഉണ്ടായപ്പോൾ ബജ്ര വരുത്തി വിതരണം ചെയ്താണ് പരിഹാരം കണ്ടെത്തിയത്. അതുപോലെ ഗോതമ്പ് ഉപയോഗിക്കാത്ത മലയാളികൾക്ക് ഇന്നത് പഥ്യമായികഴിഞ്ഞല്ലോ.


തിരുവിതാംകൂറുകാരുടെ ഇഷ്ടഭോജ്യങ്ങളി ലൊന്നായ മരച്ചീനി ഇവിടെ കൃഷിതുടങ്ങി യിട്ടു ഒന്നേകാൽ നൂറ്റാണ്ടു മാത്രമേയാകു ന്നുള്ളു. അത് പ്രചരിപ്പിച്ച ചരിത്രം കൗതുകകരമാണ്. തിരുവിതാംകൂറിൽ വിശാഖംതിരുനാൾ രാമവർമ്മ മഹാരാജാവ് (1837-1885) നാട് ഭരിച്ചിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻറ്റെ എട്ടാം ദശകത്തിൽ അതിരൂക്ഷമായ ഒരു ക്ഷാമം ഉണ്ടായി. അക്കാലത്തു തെക്കേ അമേരിക്കയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും മരച്ചീനി ഒരു പ്രധാന ആഹാരസാധനമാണെന്ന് മനസ്സിലാക്കിയ നമ്മുടെ മഹാരാജാവ് അവിടെനിന്നു കപ്പൽ മാർഗം മരച്ചീനി കമ്പ് വരുത്തി തിരുവനന്തപുരത്തു നാലഞ്ചാറ് ഏക്കർ വരുന്ന സ്ഥലത്തു വേലികെട്ടിച്ചു കൃഷിയാരംഭിച്ചു. അതോടൊപ്പം അദ്ദേഹം ഇപ്രകാരം ഒരു വിളംബരം പുറപ്പെടുവിച്ചു.

"പുറംരാജ്യത്തുനിന്നും ഇറക്കുമതി ചെയ്ത കപ്പ എന്നൊരു കിഴങ്ങുവർഗം ശ്രീപാദം വക സ്ഥലത്തു കൃഷി ചെയ്തിട്ടുണ്ട്. അത് അത്യന്തം രുചികരമായ ഒരു ആഹാരപദാർത്ഥമാകയാൽ പലർക്കും അതിൽ നോട്ടമുള്ളതായി കാണുന്നു. കപ്പകമ്പു മോഷ്ടിക്കുന്നവർക്ക് കഠിനതടവും മറ്റു ദണ്ഡനങ്ങളും നൽകുമെന്ന് ഇതിനാൽ പ്രജകളെയെല്ലാം അറിയിച്ചുകൊള്ളുന്നു”. 

വിളംബരം പുറപ്പെടുവിച്ചു ഏതാനും ദിവസങ്ങൾക്കകം ഒറ്റക്കമ്പുപോലും അവശേഷിപ്പിക്കാതെ നാട്ടുകാർ കൊണ്ടുപോയി. ലക്ഷ്യം സാധിച്ച രാജാവ് സംതൃപ്തനായി വേറൊരു വിളംബരം കൂടിയിറക്കി. "നമ്മുടെ രാജ്യത്തെ പ്രജകൾ രഹസ്യമായി കപ്പ നട്ടുവളർത്തുന്നതായി അറിവായിരിക്കുന്നു. എന്നാൽ ശരിയായി അത് വളർത്തുന്നതെങ്ങനെയെന്നു അവർക്കറിയില്ല. (കപ്പ വളർത്തുന്നതെങ്ങനെയെന്നു വിവരിച്ചശേഷം) കപ്പ സ്വാദുള്ള ഒരു കിഴങ്ങുവർഗ്ഗമാണ്. പക്ഷെ അതിൽ സൈനൈഡ് എന്ന വിഷാംശം അടങ്ങിയിട്ടുള്ളതുകൊണ്ട് കിഴങ്ങു തൊലികളഞ്ഞു വെള്ളത്തിൽ കഴുകി നല്ലതുപോലെ വേവിച്ചു രണ്ടുതവണ വെള്ളം ഊറ്റിക്കളഞ്ഞശേഷം മാത്രമേ കഴിക്കാൻ പാടുള്ളു. ചേന, കാച്ചിൽ, ചേമ്പ് എന്നിവപോലെ കപ്പയും പാചകം ചെയ്തു കഴിക്കാം..." നമ്മുടെ പഴയ മലബാർ പ്രദേശത്തു കപ്പക്ക് പ്രചാരമുണ്ടായിരുന്നില്ലെന്നു മാത്രമല്ല അതൊരു തരംതാണ ഭക്ഷണവിഭവമായിട്ടാണ് അവിടെ കരുതിവന്നിരുന്നത്. ഇരുപതാം നൂറ്റാണ്ടിൻറ്റെ മധ്യത്തോടെ തിരുവിതാംകൂറിൽനിന്നും കുടിയേറ്റം ഉണ്ടായതിനെത്തുടർന്നാണ് മലബാറിൽ കപ്പകൃഷിക്കു പ്രചാരം ലഭിച്ചത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം