പോസ്റ്റുകള്‍

ഓഗസ്റ്റ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ആരാണ് ബോധിധർമൻ ?

ഇമേജ്
ലോകത്ത ഏറ്റവും മികച്ച ആയോധനകലകളിൽ ഒന്നായ ഷാവോലിൻ കുങ്ഫു വിന്റെ സൃഷ്ടാവ് ആയ ഒരു ബുദ്ധ സന്യാസിയായിട്ടാണ് ബോധിധർമൻ അറിയപ്പെടുന്നത് ..എന്താണ് ഷാവോലിൻ കുങ്ഫു ? കൈരളിയുടെ തനതു ആയോധനകലയായ കളരിപ്പയറ്റിൽ നിന്നും ആൺ കുങ്ഫുവിന്റെ ഉത്ഭവം...വേദങ്ങളുടെ ഉപവേ ദമായ ധനുർവേദത്തിലെ ആയോധന മുറകൾ ആണ് കളരി ,മർമ കലൈ ചിലമ്പാട്ടം തുടങ്ങിയവ ...ശിവൻ പരശുരാമൻ അഗസ്ത്യൻ തുടങ്ങിയവരെ ആണ് കളരിയുടെ ആചാര്യന്മാരായി കണക്കാക്കുന്നത് ..കേരള ത്തിന്റെ കളരി സമ്പ്രദായം പരശുരാമ കല്പിതം ആണ് ...തമിഴ്‌ദേശത്തു മർമ കലൈ എന്നറിയപ്പെടുന്ന കളരി അഗസ്ത്യ സമ്പ്രദായമാണ് ,...64 കുലഭ്യാസ മര്മങ്ങളെകുറിച്ച കേരള ശൈലിയിൽ പറയുന്നു മനുഷ്യ ശരീരത്തിലെ 108 മർമ്മങ്ങളെ കുറിച്ചും മർമ്മ ക്ഷതത്തിനുള്ള ചികിത്സകളെക്കുറിച്ചും അഗസ്ത്യ സമ്പ്രദായത്തിൽ പറയുന്നു ...അത്ഭുതകരമായ ആയോധന വിദ്യകളും ചികിത്സയും അടങ്ങിയത് ആണ് കളരി ...സ്വാർത്ഥന്മാരായ ഗുരുക്കന്മാർ ഇതിലെ പല വിദ്യകളും ശിഷ്യന്മാർക്കു പകർന്നു നൽകാതെ കാലക്രെമേണ ക്ഷയിച്ചുപോയ നമ്മുടെ മഹത്തായ ആയോധനകല ... കഴിഞ്ഞ തലമുറയിൽ പ്പെട്ട മഹാനായ ഒരു കളരി ആചാര്യനുമായി സംസാരിക്കാനുള്ള ഒരു ഭാഗ്യം ഉണ്ടായി അദ്ദേഹം അന്ന് പറഞ്ഞു കളരിയില