പോസ്റ്റുകള്‍

malabari civet എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

വെരുക്

ഇമേജ്
ദശാബ്ദങ്ങൾക്കു മുമ്പാണ് , എഴുപതുകൾക്കും മുമ്പ്....പെൺകുട്ടികളുള്ള വീടുകൾക്ക് ഒരു പ്രത്യേക സൗരഭ്യമായിരുന്നു!   "ഞെട്ടണ്ട" ....പരിഹസിക്കാനും വരട്ടെ...ഇതൊരു വാസ്തവമാണ്.കാരണമുണ്ട് കേരളത്തിലെ കുടുംബങ്ങൾക്ക് സൗരഭ്യവും സമ്പത്തും അന്നു നൽകിയിരുന്നത് പ്രകൃതിയുടെ സുഗന്ധവാഹിനികളായ വെരുകു കളായിരുന്നു. അവ തന്നെയുണ്ടായിരുന്നു പല തരം . ഇന്നും വെരുകുകളുണ്ട് കേരളത്തിൽ. എന്നാൽ, വംശനാശത്തിന്‍റെ  വക്കിലാണ്. അതു മാത്രമല്ല, വനംവന്യജീവി സംരക്ഷണ നിയമം സൃഷ്ടിച്ചതോടെ സമ്പൂർണമായും വംശനാശം സംഭവിച്ചൊരു പാവം വിശിഷ്ട ജീവിയാണ് മലബാറി വെരുക്. വെരുകുകൾ നാലു കിലോയോളം മാത്രം തൂക്കം വരുന്ന മാർജാരവർഗമാണ്. എന്നാൽ മലബാറി സിവെറ്റ് എന്നറിയപ്പെടുന്ന ഈയിനം എട്ടുകിലോയോളം തൂക്കം വരുന്നവയായിരുന്നു. ഇവയെ പണ്ടു കാലത്ത് വീടുകളിൽ സ്ത്രീകൾ വളർത്തിയിരുന്നു . വെരുകിനെ ഇണ ചേർത്തേ അവർ വളർത്തിയിരുന്നുള്ളു .