പോസ്റ്റുകള്‍

ജനുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഓപ്പറേഷൻ ദുബായ് – ഹോട്ടൽ റൂമിലെ അതിവിദഗ്ധമായ കൊലപാതകം..

ഇമേജ്
2010 ജനുവരി 20. ഏകദേശം ഉച്ച നേരം. ദുബായ് എയർപോർട്ടിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാനാ നക്ഷത്ര ഹോട്ടലിലെ 230 ആം നമ്പർ മുറി രാവിലെ മുതൽ തുറന്നു കാണാത്തതിനാൽ ജീവനക്കാരിലൊരാൾ തട്ടിവിളിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും മറുപടിയില്ല. അയാൾ മാനേജരെ വിവരമറിയിച്ചു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് ഇലക്ട്രോണിക് കീ കാർഡ് ഉപയോഗിച്ച് മുറി തുറന്നു. അവിടെ ബെഡിൽ ഒരാൾ കിടപ്പുണ്ടായിരുന്നു. ഇന്നലെ ചെക്ക് ഇൻ ചെയ്ത ആളാണ്. അവർ പരിശോധിച്ചു നോക്കി. ആൾ മരിച്ചിരുന്നു. ശരീരം മരവിച്ചിട്ടുണ്ട്. ബോഡി ഉടൻ ആശുപത്രിയിലേയ്ക്കു നീക്കം ചെയ്തു. ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചു. തലേദിവസത്തെ എമിറേറ്റ്സിന്റെ EK 912-ആം നമ്പർ ഡമാസ്കസ് –ദുബായ് വിമാനത്തിൽ, ഡമാസ്കസിൽ നിന്നും എത്തിയ , പലസ്തീനിയൻ പാസ്പോർട്ടുള്ള മഹ്മൂദ് അബ്ദ് അൽ റൌഫ് മൊഹമ്മദ് ഹസൻ എന്ന ഒരു ബിസിനസുകാരനായിരുന്നു അത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മസ്തിഷ്കാഘാതമാണു മരണ കാരണം എന്നാണു രേഖപ്പെടുത്തിയിരുന്നത്. അസാധാരണമായി ഒന്നുമില്ലാത്തതിനാൽ, അവകാശികൾ എത്തുംവരെ മോർച്ചറിയിൽ ബോഡി സൂക്ഷിച്ചു. പാസ്പോർട്ടിലെ അഡ്രസിൽ വിവരങ്ങൾ പോയി. ഇതിനിടെ, പലസ്തീനിയൻ തീവ്രവാദി സംഘടനയായ ഹമാസിന്റെ ഡമാസ്കസി

സ്വർഗീയ സുഗന്ധം

ഇമേജ്
സ്വര്‍ണ്ണത്തെക്കാള്‍ വിലയുള്ള മരക്കഷ്ണമുണ്ടന്ന് സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ടോ? എങ്കില്‍ ഉണ്ട്. ആ മരമാണ് ഊദ്... വിശുദ്ധവും ദൈവികവുമായ ഒരു ഗന്ധമാണ് ഊദ്. എന്നാല്‍, ആ ഗന്ധം അറിയണമെങ്കില്‍ സ്വര്‍ണ്ണം പുകക്കുന്ന ചെലവുവരും. കോഴിക്കോട് നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ 'ഊദും ഊദിന്റെ അത്തറും' എന്ന ബോര്‍ഡ് കാണാത്തവരില്ല. ഒരു സുഗന്ധദ്രവ്യം എന്നാശ്വസിച്ച് കടന്നുപോകുന്നവര്‍ പക്ഷെ കൗതുകത്തിന്റെ കലവറയായ ഊദ് എന്താണെന്ന് അറിയുന്നതേയില്ല. കിലോക്ക് ഒരു ലക്ഷം രൂപ വരെ വിലയുള്ള ഊദ് കോഴിക്കോട്ടെ ചില കടകളില്‍നിന്നു ലഭിക്കും. Agar Tree ഊദ് അഥവാ അഗര്‍ ഒരു സുഗന്ധദ്രവ്യ മരമാണ്. ഈ മരങ്ങള്‍ സാധാരണയായി കാണപ്പെടുന്നത് സൗത്ത് ഏഷ്യന്‍ കാടുകളിലാണ്. ഇന്ന് കേരളത്തിലും ഈ മരങ്ങള്‍ വ്യാപകമായി കൃഷി ചെയ്തു വരുന്നു. അക്വിലേറിയ (Aquilaria malaccensis) മരത്തില്‍ നിന്നാണ് ഊദ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. അസമില്‍ നിന്നാണ് ഇതിന്റെ ഉല്‍ഭവം എന്നു പറയപ്പെടുന്നു. ഫിയാലോഫോറ പാരസൈറ്റിക്ക എന്ന ഒരു പൂപ്പല്‍ അക്വിലേറിയ മരത്തില്‍ പറ്റിപ്പിടിക്കുമ്പോള്‍ അത് സുഗന്ധമുള്ള ഒരു പദാര്‍ഥം ഉല്‍പാദിപ്പിക്കുന്നു. അതാണ് ഊദ് ആയി രൂപാന്ത

പ്രവേശനം നിഷിദ്ധമായ ഒരു ഇന്ത്യൻ ദ്വീപ്

ഇമേജ്
ഒരിക്കൽ യാത്രപോയാൽ തിരികെയെത്താൻ കഴിയാത്ത ചില സ്ഥലങ്ങൾ ഭൂമിയിലുണ്ട്. ഇന്ത്യക്കുമുണ്ട് അങ്ങനെയൊരു സ്ഥലം, ഇന്ത്യൻ മഹാസമുദ്രത്തിലെ നോർത്ത് സെന്റിനൽ ദ്വീപ് (North sentinel island). അതീവ അപകടകാരികളായ സെന്റിനെലുകളാണ് (Sentinelese) ഇവിടെ വസിക്കുന്നത്.  Position of North Sentinal Island കടലിനാൽ ചുറ്റപ്പെട്ട വന നിബിഢമായ ഒരു ചെറിയ ദ്വീപാണിത്. പുറത്തുനിന്നു എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യസമൂഹമാണ് ഇവിടെയുള്ളത്. ഈ ദ്വീപിലേക്ക്‌ ചെല്ലുന്നവരെ ആക്രമിച്ചു വീടുകയാണ് ഇവരുടെ പതിവ്. ഏകദേശം 60,000 വർഷമായി ഇവർക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലെന്ന് നരവംശ ശാസ്ത്രജ്ഞർ പറയുന്നു. ഭയം മൂലം ടൂറിസ്റ്റുകൾ പോയിട്ട്, മീൻപിടുത്തക്കാർ പോലും ഈ സ്ഥലത്തേക്ക് അടുക്കാറില്ല. 2006-ൽ ഇവിടെ എത്തിയ രണ്ട് മീൻപിടുത്തക്കാരെ ദുരൂഹമായി കാണാതായതാണ് ഏറ്റവും ഒടുവിൽ പുറംലോകം അറിഞ്ഞ വാർത്ത. താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാൽ ഇവർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യുകയാണ് പതിവ്. ഇന്ത്യയുടെ ഭാഗമാണെങ്കിലും ഇന്നും ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ എന്താണെന്ന്  പുറംലോകത്ത

സാംസങ്ങിന്റെ കഥ

ഇമേജ്
സാംസങ് എന്ന് കേൾക്കുമ്പോൾ ഗ്യാലക്സി ഫാേണും, TV, വാഷിoഗ് മെഷീൻ ഇവയൊക്കെ ആണ് എല്ലാർക്കും ഓർമ വരുക. എന്നാൽ ഇതു മാത്രമല്ല. 80 ഓളം മറ്റു ബിസിനസ് മേഖലകളിൽ ലോകത്ത് മുൻപന്തിയിലാണവർ എന്നറിയാമോ? 1938-ൽ കൊറിയയിലെ (ഇപ്പോൾ ദക്ഷിണ കൊറിയയിൽ) ദേഗു എന്ന നഗരത്തിൽ ബ്യൂങ്-ചുൽ ലീ ആരംഭിച്ച സംരംഭം. ആദ്യകാല പേർ സാംസങ് സാംഘോ എന്നായിരുന്നു. ബ്യൂങ്-ചുൽ ലീ ഒരു ചെറിയ സൂപ്പർ മാർക്കറ്റും നൂഡിൽസ് ഉണ്ടാകൂന്ന കമ്പനിയുമായിട്ടാ യിരുന്നു തുടക്കം . പിന്നീട് പഞ്ചസാര ,കമ്പിളി രംഗത്തേക്ക് തിരിഞ്ഞു. പിന്നീടങ്ങോട്ട് കൈവെക്കാത്ത മേഖലകളില്ല . സാംസങ്ങിന്റെ ആദ്യ കാല ഓഫീസിൽ കൊറിയൻ മീനുകൾ, പച്ചകറികൾ, പഴങ്ങൾ തുടങ്ങിയവ മഞ്ജൂരിയ, ബെയ്ജിങ്ങ് എന്നിടങ്ങളിലേക്ക് കയറ്റുമതിയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പത്തു വർഷങ്ങൾക്കുള്ളിൽ, നിരവധി മില്ലുകളും മിഠായി കടകളും ആരംഭിച്ച സാംസങ് പിന്നീട് വളർന്നു പന്തലിക്കുകയായിരുന്നു. "സാംസങ്" എന്ന കൊറിയൻ വാക്കിന്റെ അർഥം മൂന്നു നക്ഷത്രങ്ങൾ എന്നാണ്. 1969-ൽ സാംസങ്-സാന്യോ ഇലക്ട്രോണിക്സ് തുടങ്ങിയതാണ് സാംസങ്ങിനെ ഇലക്ട്രിക്കൽ ഉല്പന്നങ്ങളുടെ വ്യാപാരത്തിലേക്ക് എത്തിച്ചത് (1977-ൽ ഇതിനെ സാംസങ്

ഫ്രീക്കന്മാർ

ഇമേജ്
ക്യൂബയിലെ സ്വാതന്ത്ര്യത്തിനായി സ്വയം മരണ ശിക്ഷ ഏറ്റുവാങ്ങിയ ഒരു വിഭാഗം മനുഷ്യരായിരുന്നു ഫ്രീക്കികൾ. സ്വതന്ത്രമായി ജീവിക്കാൻ എയ്ഡ്സ്‌ രോഗത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചവർ. മാരക രോഗമായ എയ്ഡ്സ്‌ സ്വയം വരുത്തുന്ന മനുഷ്യർ. AIDS patient Gerson Govea pushes a wheelchair at a sanatorium in Pinar del Rio, Cuba. (AFP Photo) എയ്ഡ്സ് രോഗികളുടെ രക്തം എടുത്ത് സ്വയം ശരീരത്തിലേക്ക് നേരിട്ട് കുത്തിവെച്ച്‌ രോഗികളായി നടന്ന ക്യൂബയിലെ 'ലോസ് ഫ്രീക്കീസ്' എന്ന മനുഷ്യരുടെ ചരിത്രം ആരെയും വിസ്മയിപ്പിക്കും. കമ്യൂണിസ്റ്റ് ക്യൂബയിലെ ഭരണവാഴ്ച്ചയുടെ ഒരു ഭീകരതയാണിത്. ഫിദല്‍ കാസ്ട്രോയുടെ ഭരണകാലമാണ്. ഇൻഗ്ലീഷിനോടും അമേരിക്കന്‍-യൂറോപ്പ് സമൂഹങ്ങളോടും കടുത്ത വിരോധം വച്ച് പുലര്‍ത്തിയിരുന്ന കാലം. ഈ കാലഘട്ടത്തിൽ ഫ്രീക്കികൾ യൂറോപ്യൻ വേഷം ധരിച്ചു, ഇംഗ്ലീഷ് പാട്ടുകളും ശീലങ്ങളും പകർത്തി. സംഗീതമാണ് ലഹരിയും രാഷ്ട്രീയവും. ദേഹം മുഴുവന്‍ ടാറ്റൂ, ലോഹക്കഷണങ്ങള്‍ ദേഹത്തും മുഖത്തും തുളച്ച് ഇട്ടിട്ടുണ്ടാവും. ഹെവി മെറ്റല്‍ മ്യൂസിക് ആണ് ഇവരുടേത്. ഇതോടെ ഭരണകൂടത്തിന്റെയും കമ്യൂണിസത്തിന്റെയും ഭീകരത ഇവർക്കെതിരേ ആഞ്ഞടിച്ചു

“ ചരിത്രം ക്രൂരനാക്കിയ ഒരു മനുഷ്യന്റെ കഥ “

ഇമേജ്
ഓസ്ട്രിയക്കാരനായ ആ മനുഷ്യന് ഒരു രാജാവിന്റെ മകനോ അല്ലെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരന്റെ തലമുറയില്‍ പെട്ടവനോ അല്ല .ക്രൂരനും കര്‍ക്കശക്കാരനുമായ ALOIS  എന്നറിയപ്പെടുന്ന CIVIL ഉദ്യോഗസ്ഥന്റെ 4 മത്തെ മകന്‍. താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച ക്ലാര എന്ന് പേരുള്ള തന്റെ അമ്മയുടെ നിര്യാണത്തില്‍ ദുഖിതനായി അമ്മയുടെ അഴുകിപ്പിടിച്ച ഒരു ചെറിയ കഷ്ണം ഫോട്ടോയും മുറുക്കി പിടിച്ചു 1907 ല്‍ വിയന്നയിലേക്ക് യാത്ര തിരിച്ച ഒരു ചെറുപ്പക്കാരന്‍. വിയന്നയുടെ തെരുവുകളില്‍ വലിയ ഒരു ARCHITECT ആയിത്തീരണമെന്ന സ്വപ്നവുമായി പട്ടിണിയുടെ അര വയറുമായി ഒറ്റയ്ക്ക് മൂകപ്പെട്ടു ജീവിച്ച ഒരു ചെറുപ്പക്കാരന്‍. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാഹള ശബ്ദം തെരുവുകളില്‍ മുഴക്കം കൊണ്ടപ്പോള്‍ തന്റെ രാജ്യമല്ലാതിരിന്നിട്ടു പോലും യുദ്ധത്തിന്റെ മുന്‍ മുഖത്തേക്ക് എന്തിനും തയ്യാറായി പോരടുനറച്ച അയാള്‍, യുദ്ധത്തില്‍ ബ്രിട്ടീഷ്‌ പടയോട് ചെറുകുന്നതിനിടെ അയാളുടെ കണ്ണുകളില്‍ വിഷവാധകം അടിയുകയും , മുഖം ചീര്‍ക്കുകയും തുടരെ തുടരെ കണ്ണുകളില്‍ നിന്നും വെള്ളം വരികയും ചെയ്തു. PASEWALK MILITARY HOSPITAL ലെ ഇരുട്ട് മൂടപ്പെട്ട ദിനങ്ങളെ അയാള്‍ അതിയായി വെറുതി