പോസ്റ്റുകള്‍

ജനുവരി, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഗുഹാചിത്രങ്ങളിലെ മത്സ്യകന്യകമാര്‍!

ഇമേജ്
കടല്‍യാത്ര നടത്തിയിരുന്ന നാവികരെ അതിമനോഹരമായ ഗാനങ്ങള്‍കൊണ്ടും ദേവതാസമാനമായ ആകാരഭംഗികൊണ്ടും വശീകരിച്ചു ചുംബിച്ചു കടലിലേക്ക് ആഴ്ത്തി ജീവനെടുക്കുന്ന മത്സ്യസുന്ദരിമാരുടെ കഥകള്‍ പതിനാറാം നൂറ്റാണ്ടു മുതലേ പ്രചരിച്ചിരുന്നു. The Little Mermaid പോലുള്ള വിശ്വവിഖ്യാതമായ കൃതികള്‍ അവരുടെ സൗന്ദര്യത്തെയും മായികശക്തിയേയും കുറിച്ചുള്ള മനുഷ്യസങ്കല്‍പ്പങ്ങള്‍ക്ക് വീണ്ടും ഉദ്ദീപനമായി. പത്തൊമ്പതാം നൂറ്റാണ്ട് ഇത്തരം കഥകള്‍ ഉപയോഗപ്പെടുത്തിയുള്ള ധാരാളം മുതലെടുപ്പിനും സാക്ഷ്യം വഹിച്ചിരുന്നു. ക്യാപ്റ്റന്‍ ഈഡ്സിന്‍റെ തട്ടിപ്പായിരുന്നു ഇതില്‍ ശ്രദ്ധേയം. ഇദ്ദേഹം കടലില്‍ നിന്നു ലഭിച്ചതാണെന്ന് അവകാശപ്പെട്ടു ഒരു മത്സ്യകന്യകയുടെ ജഡം ബ്രിട്ടനില്‍ ഉടനീളം വര്‍ഷങ്ങളോളം പ്രദര്‍ശിപ്പിച്ചു. താമസിയാതെ ഈ പ്രദര്‍ശനങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യമേറിയതോടെ ജഡം പരിശോധനാവിധേയമാക്കി. പരിശോധിച്ചപ്പോഴോ?!  ജഡത്തിന്‍റെ തലയോട് ഒരു മനുഷ്യകുരങ്ങിന്‍റെത്... അതിന്‍റെ തലയിലെയും മുഖത്തെയും ചര്‍മ്മം കൃതിമമായി കൂട്ടിചേര്‍ത്തിരിക്കുന്നു. അരയ്ക്ക്കീഴോട്ടുള്ള ഭാഗം ഒരു വലിയ മത്സ്യത്തിന്‍റെത്... ചുരുക്കത്തില്‍ ഒരു മനുഷ്യകുരങ്ങിന്‍റെ അരയ്ക്ക്

ചിത്രവധക്കൂട്‌

ഇമേജ്
ഇരുമ്പുകൂട്ടിലടച്ച് മരത്തില്‍ കെട്ടിത്തൂക്കിയിട്ട് പക്ഷികളെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന രീതി.  ‘ചിത്രവധം’ എന്നാണ് പേര്. (ചിത്രം എന്നാല്‍ പക്ഷി) പദ്മനാഭപുരം കൊട്ടാരത്തില്‍ ‘ചിത്രവധ’ത്തിനുപയോഗിച്ചിരുന്ന കൂടുകള്‍ ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.      "1343-ല്‍ കേരളത്തിലെത്തിയ ഇബിന്‍ബത്തൂത്ത പറയുന്നത് ‘വഴിയില്‍ വീണു കിടന്ന നാളികേരം ചിലയാത്രക്കാര്‍ എടുത്തുകൊണ്ടു പോയതായി അറിഞ്ഞ രാജാവ്, അവരെ തെരഞ്ഞുപിടിച്ച് പലകകളില്‍ മലര്‍ത്തിക്കിടത്തി കുറ്റികളടിച്ച് കൊന്ന് ജനങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ വേണ്ടി കാഴ്ചയ്ക്ക് വച്ചിരുന്നതായി അറിയാന്‍ സാധിച്ചു‘ എന്നാണ്.   ജാതിവ്യവസ്ഥ കർശനമായി നിലനിർത്താനും വേണ്ടിയാണ് ഈ ശിക്ഷാരീതി ആവിഷ്കരിക്കപ്പെട്ടത്. ചിത്രവധം വിവിധരീതിയിൽ നടപ്പാക്കിയിരുന്നു. കൂലിചോദിച്ചാൽ പാടത്തെചെളിയിൽ അവർണ്ണനെ ചവുട്ടിത്താഴ്ത്തുകയും,അവന്റെ പെണ്ണുങ്ങളുടെമാനം ക്രൂരമായ്‌ കവർന്നെടുക്കുകയും ചെയ്തിരുന്ന ജന്മിത്വശ്വാനപരിഷകൾക്ക്‌ ചെറുശിക്ഷപോലും കിട്ടാതിരുന്നകാലത്താണ്‌,വിശപ്പുകൊണ്ട്‌ ചെറിയ മോഷണം നടത്തിയ  അവർണ്ണന്‌ അതിക്രൂരശിക്ഷ നൽകിയത്‌.  ആസ്ട്രിയന്‍ പുരോഹിതനായിരുന്ന ബര്‍ത്തലോമിയോ എഴുത

സാഹസികത ഇവിടെയുണ്ട് : ബെയർ ഗ്രിൽസ്

ഇമേജ്
ശുദ്ധ  തട്ടിപ്പാണത് ....! അതി സങ്കീർണ്ണത   നിറഞ്ഞ  നിമിഷങ്ങൾ  അതിജീവിക്കാൻ  എന്ന വ്യാജേന , സാമർഥ്യം  നേടിയ   ഒരു വിദഗ്ധ  ഉപദേശകനെ  ഒപ്പം കൂട്ടി  നടത്തുന്ന  നാടകം ...വടക്കൻ  അയർലന്റിലെ  ഒരു  പ്രമുഖ  പത്രം  കുറിച്ചതായിരുന്നു  അത് ....ഏകദേശം  എട്ടു  വർഷമായി  കാണും ....അമേരിക്കയിൽ  നിന്നാരംഭിച്ച  എഡ്യുക്കേഷണൽ ടെലിവിഷൻ  നെറ്റ് വർക്കിന്‌  ഇന്ത്യയടക്കം  ലോകമെമ്പാടും  പ്രേക്ഷകരെ  നേടി കൊടുത്ത  ഒരു  പരിപാടിയെ  കുറിച്ചായിരുന്നു  ആ  വാർത്ത ....ചാനലിന്റെ  പേര്  ഡിസ്‌കവറി ..... ! പ്രൊഗ്രാമിന്റെ  പേര്  MAN v/s WILD .....!   2006 മാർച്ചിൽ  ആരംഭിച്ചു  2011 നവംബറിൽ  സംപ്രേക്ഷണം  അവസാനിപ്പിച്ച  നിരവധി  എപ്പിസോഡുകൾ....!   പ്രത്യേകിച്ച്  ഒരു  മുഖവുരയുടെ  ആവശ്യമേയില്ലെന്ന്  തോന്നുന്നു ....ബെയർ  ഗ്രിൽസ്  എന്ന  ബ്രിട്ടീഷ് സാഹസികന്റെ   എന്ന പേര്  കേട്ടാൽ  തന്നെ  ഓർമ്മ  വരുന്ന കുറെ  രംഗങ്ങൾ  നമ്മുടെ  മനസ്സിലുണ്ട് .....റോബിൻസൺ  ക്രൂസോ എന്ന  കൃതിയിൽ വിവരിക്കുന്ന  പോലെ  ഒറ്റപ്പെട്ടു  പോയ  സന്ദർഭങ്ങൾ ..കൂട്ടിനു  സ്വന്തം  നിഴൽ  മാത്രം ...നാം  എന്ത്  ചെയ്യും ....? പ്രകൃതിയുമായി  എത്രത്തോളം  ഇഴചേർന്ന്  ജീവ

ഹിമാലയത്തിലെ ഏതന്‍സ്

ഇമേജ്
Malana , Himachal Pradesh ഹിമാലയത്തിന്റെ ഏതൻസ് എന്നറിയപ്പെടുന്ന ഈ ഗ്രാമം. പുറംലോകത്തിനു പരിചിതമായ മലാനക്രീം എന്ന ലഹരിയുടെ പേരിലാണ് നൂറ്റാണ്ടുകളായി ഹിമാലയത്തിന്റെ മഞ്ഞുപുകകളെ ലഹരി കലര്‍ത്തുന്ന ഒരു ഗ്രാമം. 2700 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍പ്രദേശിലെ കുളു താഴ് വരയിലെ ഈ ഗ്രാമമാണ്. ഈ ഗ്രാമത്തിനടുത്തുള്ള ഒരു റോഡില്‍ എത്തിപ്പെടണമെങ്കില്‍ നാലു ദിവസത്തെ മലകയറ്റമുണ്ട്. കഞ്ചാവും മരുജുവാനയുമില്ലാതെ ഈ ഗ്രാമത്തിന് നിലനില്‍പ്പില്ല. കാരണം ഈ ഗ്രാമത്തിലെ ദൈവം ജമലൂ-വാണ്. നിയമങ്ങളും പരമ്പരാഗത സംസ്‌കാരവും പകര്‍ന്നു നല്‍കിയ കഞ്ചാവുവലി അവര്‍ക്ക് ഒരു അനുഷ്ഠാനമാണ്. ഹിമാലയൻ മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമം. പുറംലോകത്തിൽ നിന്ന് അകലം സൂക്ഷിക്കുന്ന മനുഷ്യർ. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ ഗ്രാമങ്ങളിലൊന്ന്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ. ജാംബ്‌ലു എന്ന ശക്തനായ ദേവതയാണ് മലാന നിവാസി(മലാനികൾ)കളുടെ ദൈവം. ജാംബ്‌ലു ദേവതയുടെ പ്രതിനിധികളായ ഗ്രാമസഭയാണ് മലാനയെ ഭരിക്കുന്നത്. രൂപത്തിൽ പോലും മറ്റു ഹിമാചൽ സ്വദേശികളിൽ നിന്നു വ്യത്യസ്തരായ മലാനികൾ വിശ്വസിക്കുന്നത് അവർ മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ സൈനികരുടെ പിൻഗാമികളാണെന്നാണ്.