പോസ്റ്റുകള്‍

മേയ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

യതി സങ്കല്പ്പം യാഥാര്ത്ഥ്യമാകുന്നു

ഇമേജ്
മോസ്കോ: ഭാരതീയര് യതിയെന്നും പാശ്ചാത്യര് ബിഗ്ഫൂട്ട്‌ എന്നും വിളിക്കുന്ന ഭീമന് ഹിമമനുഷ്യന് സാങ്കല്പ്പിക കഥാപാത്രമാണെന്നത്‌ പഴങ്കഥയാകുന്നു. യതിയുടെ സാന്നിധ്യം തെളിയിക്കുന്ന രേഖകളുമായി റഷ്യക്കാരായ ഒരു സംഘം ഗവേഷകരാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌.റഷ്യയിലെ കെമറോവ പ്രവിശ്യയിലുള്ള ഫോറിയ മലനിരകളില് താമസിക്കുന്നവര് ഏഴടിയിലധികം ഉയരമുള്ള മഞ്ഞുജീവി വളര്ത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്നുവെന്ന്‌ നിരന്തരം പരാതിയുയര്ത്തിയ സാഹചര്യത്തിലാണ്‌ നരവംശ ശാസ്ത്രജ്ഞനായ ഇഗോര് ബര്സ്താപിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഷോറിയ മലനിരകളിലെത്തിയത്‌. തുടര്ന്ന്‌ ഇവര് നടത്തിയ അന്വേഷണത്തില് യതി താമസിച്ചിരുന്നുവെന്ന്‌ കരുതപ്പെടുന്ന ഗുഹയും ഇതിന്റെ കൂറ്റന്കാല്പ്പാടുകളും രോമങ്ങളും കണ്ടെത്തുകയായിരുന്നു. നിയാണ്ടര്ത്താല് മനുഷ്യനില്നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പ്രവാഹത്തിനിടയില് വേര്പിരിഞ്ഞ ഒരു കണ്ണിയാണ്‌ യതിയെന്ന്‌ ഡോ.ഇഗോര് അഭിപ്രായപ്പെടുന്നു. ഹിമ മനുഷ്യനെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്ക്കായി റഷ്യന് സര്ക്കാര് സംഘത്തിന്‌ ധനസഹായവും നല്കിയിരുന്നു. രോമാവൃതമായ കുറുകിയ കഴുത്തുമുള്ള നീണ്ട കരങ്ങളുമുള്ള ഭീമനാണ്‌ യതിയെന്ന്‌ ഗവേഷകര് പറയുന്ന

നമ്മൾ നക്ഷത്ര ധൂളികളാൽ നിർമിതമാണോ ??

ഇമേജ്
അതെ നമ്മൾ നക്ഷത്രങ്ങളിൽ നിന്നുള്ള മൂലകങ്ങളാൽ ആണ് ഉണ്ടായത്. ബിഗ്‌ബാങ് വഴി ഉണ്ടായി എന്ന് കരുതപ്പെടുന്ന നമ്മുടെ ഈ പ്രപഞ്ചത്തിൽ ആദ്യം ഹൈഡ്രജൻ, പിന്നെ അൽപ്പ സ്വല്പ്പം ഹീലിയവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഉണ്ടായ ഹൈഡ്രജനും, ഹീലിയവും സ്വയം ഗ്രാവിറ്റിയിൽ ഒന്നിച്ചുകൂടി നക്ഷത്രങ്ങൾ ഉണ്ടായി. ആ നക്ഷത്രങ്ങൾക്കുള്ളിൽ അത്യാധിക മർദത്തിൽ ഫ്യഷൻ വഴി ഭാരം കൂടിയ മൂലകങ്ങൾ ഉണ്ടായി. പീരിയോഡിക് ടേബിളിൽ 26 ( Fe ) Iron വരെയുള്ള മൂലകങ്ങൾ നക്ഷത്രത്തിനുള്ളിൽ നക്ഷത്രമായിരിക്കുമ്പോൾത്തന്നെ ഫ്യഷൻ വഴി ആണ് ഉണ്ടായത്. എന്നാൽ 26 നു മുകളിൽ ആറ്റമിക് നമ്പർ ഉള്ള ചെമ്പു, വെള്ളി, സ്വർണം തുടങ്ങിയ എല്ലാ മൂലകങ്ങളും ''നക്ഷത്ര സ്ഫോടന'' സമയത്താണ് ഉണ്ടാവുന്നത്. നമ്മുടെ ശരീരത്തിൽ 60% വെള്ളം ആണ്. അതിൽ വെറും 11% മാസ്സ് മാത്രമേ ഹൈഡ്രജൻ ഉള്ളൂ. ബാക്കി 89% വും മാസ്സ് ഓക്സിജൻ ആണ്. മുൻപ് പറഞ്ഞതുപോലെ ഹീലിയത്തിനു മുകളിൽ ഭാരമുള്ള മൂലകങ്ങളൊക്കെ നക്ഷത്രങ്ങളിൽ ആണ് രൂപം കൊണ്ടത്. അപ്പോൾ വെള്ളത്തിലെ ഓക്സിജനും നക്ഷത്രത്തിനുള്ളിൽ ഫ്യൂഷൻ വഴി ആണ് ഉണ്ടായത്. അങ്ങനെ നമ്മുടെ ശരീരത്തിലെ വെള്ളമൊഴികെയുള്ള 40% മൂലകങ്ങളും, വെള്ളത

ഹാക്കിങ് ഉണ്ടായതു എങ്ങനെ

1960കളിലാണ് ഹാക്കിങ് എന്ന പദം ഉത്ഭവിക്കുന്നത്. ആധുനിക കമ്പ്യൂട്ടിങ് സിസ്റ്റം ഉപയോഗിച്ച് വരികയും മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിലെ കമ്പ്യൂട്ടര്‍ ലാബില്‍ കുട്ടികള്‍ കമ്പ്യൂട്ടറിനെക്കുറിച്ച് പഠിച്ച് വരികയും ചെയ്യുന്ന സമയത്താണ് ഈ പദം ജനിക്കുന്നത്. ഈ സിസ്റ്റം വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കുറച്ച് ആളുകള്‍ ഉണ്ടായിരുന്നു. അവരായിരുന്നു ഹാക്കര്‍മാരായി അന്ന് അറിയപ്പെട്ടത്. യഥാര്‍ത്ഥ പ്രോഗ്രാമര്‍മാര്‍ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയിരുന്ന കമ്പ്യൂട്ടര്‍ കോഡുകള്‍ കൈക്കലാക്കാന്‍ സാധിച്ചിരുന്ന ഒരു വിഭാഗം പ്രോഗ്രാമര്‍മാരായിരുന്നു ഇവര്‍. ഇത്തരം ഹാക്കര്‍മാരില്‍ പലരും കമ്പ്യൂട്ടര്‍ ഇന്‍ഡസ്ട്രിയെ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധിച്ചവര്‍ ആയിരുന്നു. ഫോണ്‍ ഹാക്കര്‍മാരുടെ വരവോടെ 70കളായപ്പോഴേക്കും ഈ പദത്തിന് ഒരു മോശം സ്ഥാനം ലഭിച്ചുതുടങ്ങി. ഇതില്‍ ശ്രദ്ധിക്കപ്പെട്ടത് ജോണ്‍ ഡ്രാപ്പര്‍ ആയിരുന്നു. സൗജന്യമായി കോളുകള്‍ ചെയ്യാന്‍ പ്രാദേശിക, അന്താരാഷ്ട്ര ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ ഹാക്ക് ചെയ്യാനുള്ള സൂത്രങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. കമ്പ്യൂട്ടര്‍ ഹാക്കിങ്

ഇന്ത്യയിലെ ചുരുളഴിയാത്ത ചില രഹസ്യങ്ങള്

ഇമേജ്
പതിറ്റാണ്ടുകളായി സത്യാന്വേഷികളെ അലട്ടുന്ന ഇന്ത്യയിലെ ചില നിഗൂഢതകള്‍. കാലങ്ങളായി ശാസ്ത്രത്തിന് കൃത്യമായി ഉത്തരം നല്‍കാനാവാത്ത രഹസ്യകെട്ടുകള്‍. അത്തരത്തില്‍ നിരവധി തലച്ചോറുകളെ ചിന്തിപ്പിച്ച ചില ചുരുളഴിയാത്ത രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ************************************************************************************************************************************************** ************************************************* ************************************ 1. സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം  ഇന്ത്യയുടെ സ്വാതന്ത്രസമര പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാജിയുടെ കാണാതാകലും,മരണവും വിമാന അപകടവും എല്ലാം സംശയത്തിന്റെ നിഴലിലാണ്. എന്താണ് ചരിത്രത്തില്‍ സംഭവിച്ചതെന്ന് ഇന്നും ചോദ്യചിഹ്നമാണ്. വിമാന അപകടത്തില്‍ ബോസ് കൊല്ലപ്പെട്ടിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. കൈപ്പട-യിലെഴുതിയ ആത്മകഥയും നേതാജിക്ക് ഉണ്ടായിരുന്നു വെന്നും ചെക് സ്ത്രീയില്‍ ഒരു മകളും ജനിച്ചിരുന്നു വെന്നും ഒരു കത്ത് സൂചിപ്പിക്കുന്നു 2. ജടിംഗയിലെ പക്ഷികളുടെ ആത്മഹത്

തേൻ കൊണ്ടു ഒരു സാമ്രാജ്യത്തെ തോൽപ്പിച്ചപ്പോള് | മാഡ് ഹണി

ഇമേജ്
BC 67-ൽ റോമൻ ജെനെറൽ ആയിരുന്ന പോമ്പി പോണ്ടസിലെ (കരിങ്കടലിന്റെ തീരത്തുള്ള ഇന്നത്തെ തുർക്കിയുടെ ഭാഗങ്ങൾ) രാജാവായിരുന്ന മിത്രിഡാറ്റസുമായി യുദ്ധത്തിലായിരുന്നു. റോമാ സാമ്രാജ്യം കണ്ട എക്കാലത്തെയും മികച്ച സൈനിക നേതാക്കളിൽ ഒരാളായിരുന്നു പോമ്പി. അദ്ദേഹം നേരിട്ട് നയിച്ചിരുന്ന റോമൻ ലീജിയൻ ആകട്ടെ അക്കാലത്തെ ഏറ്റവും മികച്ചതും യുദ്ധപരിചയമുള്ളതും ഏറ്റവും മികച്ച ആയുധങ്ങൾ ഉപയോഗിക്കുന്നവരുമായിരുന്നു. റോമാ സാമ്രാജ്യത്തിനെതിരെ തന്റെ സേനയ്ക്ക് യാതൊരു സാധ്യതയും ഉണ്ടാവില്ലെന്ന് മിത്രിഡാറ്റസി-നറിയാമായിരുന്നു, രണ്ടു സേനകളും തമ്മിൽ ട്രബസോണിൽ വച്ച് ഏറ്റു-മുട്ടുകയും റോമൻ സേനയോട്പിടിച്ചു നിൽക്കാൻ ആകാതെ മിത്രിഡാറ്റസിന്റെ സൈന്യം പിന്തിരിഞ്ഞോടുകയും ചെയ്തു. എന്നാൽ യുദ്ധഭൂമിയിൽ കണ്ട ഒരു കാഴ്ച മിത്രിഡാറ്റസിന്റെ സേനയെ പിന്തുടരുന്നതിൽ നിന്ന് സൈന്യത്തെ തടഞ്ഞു. നൂറ് കണക്കിന് ഭരണികളിൽ യുദ്ധഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ധാരാളം തേൻ അവർ കണ്ടെത്തുകയുണ്ടായി. വിഷം കലർത്തിയ കെണിയല്ലെന്ന് ബോധ്യപ്പെട്ടതോടെ റോമൻ സൈന്യം തേൻ കുടിക്കാൻ ആരംഭിച്ചു (അക്കാലത്ത് തേൻ സമ്പന്നർ മാത്രം ആസ്വദിച്ചിരുന്ന ഒരു അപൂർവ വസ്തു ആയിരുന്നു). വിഷം കല

പ്രേത വിമാനം

ഇമേജ്
2005 ആഗസ്ത്‌ 14. ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസ്‌ നഗരം. സമയം രാവിലെ 10:40. നഗരത്തിനു മുകളിൽ ഒരു ബോയിംഗ്‌ 737 വിമാനം വട്ടമിട്ടു പറക്കുന്നതായി റിപ്പോർട്ട്‌ കിട്ടിയതിനെ തുടർന്ന് തെരച്ചിലിന്‌ പുറപ്പെട്ട-തായിരുന്നു ഗ്രീക്ക്‌ വ്യോമസേനയുടെ രണ്ട്‌ എഫ്‌ 16 ഫൈറ്റർ വിമാനങ്ങൾ. എയർ ട്രാഫിക്‌ കണ്ട്രോളിൽ നിന്നും തുടർച്ചയായി സന്ദേശങ്ങൾ അയച്ചിട്ടും ആ യാത്രാവിമാനത്തിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല. 9/11 സംഭവത്തിന്‌ ശേഷം ലോകത്തിലാകമാനം വ്യോമയാന മേഘലയിലെ ഭീകരാക്രമണ ഭീഷണികളെ ഗൗരവമായി കണ്ടു തുടങ്ങിയ സമയം. സമാനമായ എന്തെങ്കിലും അട്ടിമറികൾക്കുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. ഗ്രീക്ക്‌ സുരക്ഷാ സേന ജാഗരൂകരായി. "ഫ്ലൈറ്റ്‌ 522 നിങ്ങൾക്ക്‌ കേൾക്കാമോ.?" എയർ ട്രാഫിക്‌ കണ്ട്രോൾ വീണ്ടും ആവർത്തിച്ചു. പക്ഷെ നിശബ്ദത മാത്രമായിരുന്നു മറുപടി. ................................................................................................................................................................... സൈപ്രസ്സിലെ ലാർന്നാക്കാ എയർ പോർട്ട്‌. ആഗസ്ത്‌ 14. നേരം പുലർന്നിട്ട്‌ അധിക സമയമായിട്ട

വടക്കോട്ട് വളഞ്ഞു വളർന്ന മരങ്ങൾ; ഇത് പോളണ്ടിലെ നിഗൂഢവനം

ഇമേജ്
രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ സൈന്യം തച്ചുതകർത്തതാണ് പോളണ്ടിലെ ഗ്രിഫിനോ ടൗൺ. അതിനോടു ചേർന്നുതന്നെ ഒരു വനപ്രദേശമുണ്ട്-ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണിതിന് അധികൃതർ നൽകിയിരിക്കുന്ന പേര്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത. പക്ഷേ എല്ലാ മരങ്ങളിലുമില്ല, ഈ വനത്തിലെ 400 പൈൻ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് പുറത്തോട്ടു വളഞ്ഞരീതിയിലുള്ളത്. എല്ലാ വളവുകളും വടക്കോട്ടു തിരിഞ്ഞാണെന്ന പ്രത്യേകതയുമുണ്ട്.  വടക്കുപടിഞ്ഞാറൻ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തുകൊണ്ടാണ് ഈ മരങ്ങളിങ്ങനെ എന്നു വിനോദസഞ്ചാരികൾ ചോദിച്ചാൽ ആർക്കും ഉത്തരമുണ്ടാകില്ല. 90 ഡിഗ്രി വളവുമായി നിലനിൽക്കുന്ന മരങ്ങള്‍ നിറഞ്ഞ ഈ നിഗൂഢവനത്തിനു പിന്നിലെ സത്യാവസ്ഥ ആർക്കും അറിയില്ലെന്നതാണു സത്യം. ചില മരങ്ങളുടെ വളവ് പുറത്തേക്ക് മൂന്നു മുതൽ ഒൻപതു വരെ അടി നീളത്തിലാണ്. ഇതിന്റെ കാരണം പറയുന്ന എന്തെങ്കിലും തെളിവുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ തന്നെ അത് നാസി അധിനിവേശത്തോടെ നശിപ്പിക്കപ്പെടുകയും ചെയ്തു. നിലവിൽ സംരക്ഷിത വനപ്രദേശമാണിത്. പ്രാദേശിക ഭാഷയിൽ Krzywy Las എന്നാണു പേര്. ത

ഇല്യൂമിനറ്റി - നിങ്ങൾ വിശ്വസിക്കാത്ത സത്യങ്ങൾ

ഇമേജ്
ഇല്യൂമിനറ്റി - നിങ്ങൾ വിശ്വസിക്കാത്ത സത്യങ്ങൾ A WONDERFUL , WORTH READING ARTICLE BY Vincent Velookkaran Antony  എന്താണ് ഇല്യൂമിനറ്റി? കേൾക്കുന്നതൊക്കെ നേരാണോ? ഇല്യൂമിനറ്റി എന്താണ് എന്ന് പൂര്‍ണ്ണമായി വിശദീകരിക്കുക പ്രയാസമാണ്. എന്തെന്നാല്‍ രഹസ്യാത്മകമായി പ്രവര്‍ത്തിക്കുന്ന, ഒരു അതിപുരാതന സംഘടനയെ, വളരെ കാലങ്ങള്‍ക്കു ശേഷം, അപ്പോള്‍ ലഭ്യമായ പരിമിതമായ അറിവുകള്‍ വെച്ചുകൊണ്ട്, പൂര്‍ണ്ണമായി ആവിഷ്കരിക്കുക പ്രയാസമാണ്. ഇല്യൂമിനറ്റിയും, ഭാരതവും. ഈ പ്രസ്ഥാനത്തിന്‍റെ തുടക്കം അശോകചക്രവര്‍ത്തിയിയുടെ കലിംഗ യുദ്ധസമയത്തു തന്നെയാണ് എന്നതാണ്, ശ്രദ്ധേയമായ ഒരു നിഗമനം. ആ കലഘട്ടം വരെ ശാസ്ത്രം ആർജിച്ച് എടുത്തു വെച്ച എല്ലാ അറിവുകളും, ഭാവിയിലെ മാനവകുലത്തിന്‍റെ പുരോഗതിക്ക് ഉപകരിക്കുന്ന രീതിയില്‍ മാത്രം എടുക്കാനും, പുതിയ അറിവുകൾ കണ്ടുപിടിക്കാനും, വേണ്ടി അശോകചക്രവര്‍ത്തി നിയോഗിച്ച, നമുക്ക് അജ്ഞാതരായ, അക്കാലത്തെ ഒമ്പത് അജ്ഞാതരായ മനുഷ്യർ, ഉൾപെടുന്ന ഒരു രഹസ്യ സംഘമായിട്ടാണ് ഇല്യൂമിനാറ്റി ആരംഭിക്കുന്നതത്രേ. ഈ അനുമാനങ്ങളെയൊക്കെ വളരെ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. എന്നാലും ഇപ്പോള്‍ നിങ്ങള്‍ അവയെ പറ്റി അറിഞ

ഓര്‍മ്മകള്‍ കൊണ്ടൊരു കൊട്ടാരം

ഇമേജ്
ഷെര്‍ലോക്ക് ഹോംസിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? ശരിക്കും അയാള്‍ ഒരു അമാനുഷികനായിരുന്നോ ? അയാള്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ ഒരു സങ്കല്‍പ്പികകഥാപാത്രത്തിനു മാത്രം സാധിക്കുന്ന കാര്യങ്ങള്‍ ആണോ?! ഒരിക്കലുമല്ല. ഷെര്‍ലോക്ക് ഹോംസ് എന്ന ബേക്കര്‍ സ്ട്രീറ്റിലെ ബുദ്ധി രാക്ഷസനെ നോവലിസ്റ്റ്‌ സൃഷ്ടിച്ചതുതന്നെ അക്കാലത്ത് ജീവിച്ചിരുന്ന ഒരു യഥാര്‍ത്ഥ വ്യക്തിയില്‍ നിന്നു പ്രചോദനമുള്‍കൊണ്ടായിരുന്നു. ഷെര്‍ലോക്ക് ചെയ്യുന്നതില്‍ 70%-വും ഒരു സാധാരണ മനുഷ്യനു നിരന്തര പരിശീലന-ത്തിലൂടെ ചെയ്യാവുന്നതേയുള്ളൂ. പക്ഷേ ദീര്‍ഘനാളത്തെ പരിശ്രമത്തിനുള്ള ക്ഷമ നമുക്കാര്‍ക്കുമില്ല. അതുകൊണ്ടാണ് ആര്‍ക്കും അതു സാധി-ക്കാത്തതും. ഷെര്‍ലോക്കിന്‍റെ എണ്ണമറ്റ അസാധാരണകഴിവുകളില്‍ ഒന്നാ-യിരുന്നു അപാരമായ അദ്ദേഹത്തിന്‍റെ ഓര്‍മശക്തി. ഒരു കൗതുകകരമായ വിദ്യ ഉപയോഗിച്ചാണ് ഷെര്‍ലോക്ക് നൂറുകണക്കിനു കേസുകളുടെ ഓരോ ചെറിയ വിവരങ്ങളും ഓര്‍ത്തുവെച്ചിരുന്നത്. ‘Method of Loci’ എന്ന ആ ‘മാന്ത്രിക’ വിദ്യ ആദ്യമായി അവതരിപ്പിച്ചത് ബി.സി അഞ്ചാം നൂറ്റാണ്ടില്‍ സിമോണിഡീസ് എന്ന ഒരു ഗ്രീക്ക് കവിയാണ്‌. ഇന്നു അസാധാരണമായ ഓര്‍മ്മശക്തിയുടെ പേരില്‍ അറിയപ്പെടുന്ന 90

ഇന്‍റെര്സ്റ്റെല്ലാര്‍ സിനിമയുടെ വിശദീകരണം

ഇമേജ്
ഇന്റർസ്റ്റെല്ലാർ എന്ന സിനിമയുടെ ക്ലൈമാക്സ് ഒട്ടേറെ പേരെ വല്ലാതെ കുഴക്കിയ ഒന്നാണ്. സിനിമയുടെ കഥ, അതിന്റെ വിഷ്വൽ ഇഫക്റ്റ്സിൽ ഉപയോഗിച്ചിരിക്കുന്ന മറ്റ് സങ്കല്പങ്ങൾ എന്നിവ ഒരു പുസ്തകം എഴുതാൻ മാത്രം സങ്കീർണമാണ് എന്നതിനാൽ അതിന് മുതിരുന്നില്ല. താത്പര്യമുള്ളവർക്ക് Kip Thorne എഴുതിയ The Science of Interstellar എന്ന പുസ്തകം വായിക്കാവുന്നതാണ്. സിനിമയുടെ ക്ലൈമാക്സിൽ പരാമർശിക്കപ്പെടുന്ന ഫൈവ് ഡയമെൻഷണൽ സ്പെയ്സ് എന്ന സങ്കല്പം വിശദീകരിക്കാനുള്ള ശ്രമം മാത്രമാണിവിടെ നടത്തുന്നത്. ഡയമെൻഷനുകളെ കുറിച്ച്  ഒരു ചെറിയ മുഖവുര ആവശ്യമുണ്ട്. സ്പെയ്സിലെ ഒരു കുത്തിന് (പോയിന്റ്) സീറോ ഡയമെൻഷൻ ആണെന്ന് പറയാം. അതായത് അതിന് നീളം, വീതി, ഉയരം എന്നിങ്ങനെയുള്ള പ്രത്യേകതകളൊന്നും ഇല്ല. സ്വാഭാവികമായും ഇങ്ങനെ ഒരു സംഗതി തിയറിയിൽ മാത്രം സാധ്യമാകുന്ന ഒന്നാണ്. കാരണം എത്ര കൂർത്ത പെൻസിൽ കൊണ്ട് ഒരു കുത്തിട്ടാലും, അതിന് ചെറുതെങ്കിൽ പോലും പൂജ്യമല്ലാത്തൊരു നീളവും വീതിയും ഒരു തന്മാത്രയുടെ അത്രയെങ്കിലും ഉയരവും ഉണ്ടാകും. അതുകൊണ്ട്, ഫൈവ് ഡയമെൻഷനെന്നല്ല, സീറോ ഡയമെൻഷൻ പോലും നമ്മുടെ മസ്തിഷ്കത്തിന് സങ്കല്പിക്കാൻ കഴിയുന്ന കാര്യമല്ല എന്ന യാഥ