Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

റെഡ് സ്ട്രീറ്റ് : ഇന്ത്യയുടെ ചുവന്ന തെരുവ് - PART-1

പ്രണയമാണ് യാത്രയോട്
സമയം രാത്രി 11 മണി, ഇനി ഒരിക്കലും ഈ മണ്ണിലേക്കില്ല, ഹൃദയം തകരുന്നത് പോലെ, നെഞ്ചിൻ കൂടിനകത്ത്‌ ആരോ ശക്തമായി മര്ധിക്കുന്നത് പോലെ
ചൗധരിയുടെ ടാക്സി ഇന്ത്യയുടെ ആ ചുവന്ന തെരുവോരത്തിലൂടെ നീങ്ങി കൊണ്ടേ ഇരുന്നു.
കണ്ണ് നിറയുന്നുണ്ട് , ശരീരമാകെ ഒരു തരിപ്പ്.
ചൗധരി എന്തൊക്കയോ വിവരിക്കുന്നുണ്ട് ഒന്നും കേൾക്കാൻ ഞാൻ കൂട്ടാക്കിയില്ല, എന്റെ കണ്ണുകൾ ആ തെരുവോരത്തെ വലയം വെച്ചു.
ഒരായിരം കെട്ടിടങ്ങൾ തിങ്ങി നിൽക്കുന്നു, എല്ലാ കെട്ടിടങ്ങൾളും മുഷിഞ്ഞിരിക്കുന്നു അഴുക് പറ്റി പിടിച്ചിരിക്കുന്നു, മഞ്ഞ നിറമാണ് മിക്കതിനും. അടി വസ്ത്രങ്ങളും മറ്റും ഉണ്ണാക്കനായി കെട്ടിടങ്ങളുടെ ജനാലയിലും, മറ്റും തൂക്കിയിട്ടിരിക്കുന്നു.
സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ പ്രകാശത്തെ കീറി മുറിച്ചു കൊണ്ട് ചൗധരി വളയം തിരിച്ചു കൊണ്ടേ ഇരുന്നു. എങ്ങും പുകയും പൊടിയും, വണ്ടികളുടെ ഹോർണടി ശബ്ദവും, വഴി വീഥികളിൽ നിന്നുമുള്ള ഒച്ചയേറിയ സംഭാഷണങ്ങളാലും അന്തരീക്ഷം ആകെ ശബ്ദ നിബിഡമാണ്.
എങ്ങും കൊച്ചു കടകളും, വഴി വാണിഭക്കാരും, അതിൽ പ്രധാനികൾ പാനിപൂരി വില്പനക്കാരും, പാൻ വാലകളുമാണ് . എങ്ങു നിന്നോ നേർത്ത ശബ്ദത്തിൽ പഴയ കാല ഹിന്ദി പാട്ടുകൾ ഒഴുകി വരുന്നു.
ഞാനിപ്പോൾ സഞ്ചരിക്കുന്നത് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ചരിത്രതാളുകളിൽ ഭയാനകം എന്ന് ലോക സഞ്ചാരികൾ രേഖ പെടുത്തിയ 'കാമാത്തിപുര' യിലൂടെയാണ്.
അത്രയും നേരം സഞ്ചരിച്ചുകൊണ്ടിരുന്ന വഴികൾക് എന്തോ ഒരു ഭാവ മാറ്റം പോലെ.

റോഡ് നിറയേ വണ്ടികൾ, ഒന്നനങ്ങാൻ പോലും പറ്റാതത്ര വണ്ടികൾ. ടാക്സി പതിയേ നീങ്ങി കൊണ്ടിരിക്കുമ്പോൾ ഒരാൾ എനിക്കു അഭിമുഖമായി ഓടി വന്നു , കാറിന്റെ ഗ്ലാസ്സ് താഴ്ത്താൻ ആവിശ്യ പെട്ടു :
"ആപ്കോ അച്ച ലട്ക്കിയോ ചാഹത്തെ ഹേ?"
എന്നു ചോദിച്ച അയാൾ പാൻ കറ കൊണ്ട് ചുവന്ന പല്ലുകൾ കാട്ടി ചിരിച്ചു. 
അയാളെ തുറിച്ചൊന്ന് നോക്കി, പോവാൻ ആവിശ്യ പെട്ടു. വിടാൻ തയ്യാറല്ലാത്ത അയാൾ വീണ്ടും ചോദ്യം ആവർത്തിച്ചു, കൂടെ പോവാനും, അയാളുടെ പക്കലുള്ള പെൺകുട്ടികളെ കാണാനും അയാൾ ആവശ്യപെട്ടു. അറിയാവുന്ന ഭാഷയിലൊക്കെ പറഞ്ഞെങ്കിലും വിടാൻ തയ്യാറായില്ല ഒടുവിൽ എന്റെ സഹ സഞ്ചാരിയായ നിധീഷ് അയാളോട് കയർത്തു പറഞ്ഞപ്പോൾ അയാൾ എന്തൊക്കയോ പിറു പിറുത്തു.
എന്തോ പ്രശ്നമുണ്ടാകുനുള്ള വക തേടി അയാൾ കാറിലേക്ക് നോക്കി, എന്റെ കൈയിലുള്ള ക്യാമറ കണ്ടപ്പോൾ അയാൾ പൊട്ടിതെറിച്ചു.
ആക്രോശിച്ചു കൊണ്ട് ക്യാമറ കാണിക്കാൻ അയാൾ പറഞ്ഞു, ക്യാമറ കാണിക്കാൻ ഞാൻ കൂട്ടാക്കിയില്ല. ക്യാമറയിൽ ഞാൻ ചിത്രം പകർത്തിയിട്ടുണ്ടെന്നും പറഞ്ഞു ആളുകളെ കൂട്ടാൻ ശ്രമിച്ചു , ചൗധരി ടാക്സിയുടെ ഗ്ലാസ്സ് ഉയർത്തി, അവരോടു സംസാരിക്കാൻ നിൽക്കണ്ട എന്നാവിശ്യപെട്ടു അപ്പഴേക്കും എവിടനിന്നോ അണിഞ്ഞൊരുങ്ങിയ ഒരു പറ്റം സ്ത്രീകൾ വന്നു 30നും 40നും ഇടയിൽ പ്രായം തോന്നിക്കുന്ന സ്ത്രീകൾ. വെളുത്ത നിറം, തിളങ്ങുന്ന സാരി മഞ്ഞയും, ചുവപ്പും ഇടകലർന്ന നിറമുള്ളവ, കൈയിൽ നിറയേ സ്വർണം പൂശിയ വളകൾ, പാൻ ചവച്ചു ചുവന്ന ചുണ്ടുകൾ,
അപ്പഴേക്കും കിട്ടിയ ഇടങ്ങളിലൂടെ ചൗധരി ടാക്സി പറപ്പിച്ചു , സ്ത്രീകൾ ടാക്സിയേ നോക്കി അസഭ്യ വർഷം നടത്തുന്നുണ്ടായിരുന്നു.
വര്ഷങ്ങളായി കാമാത്തിപുരയിലേ വേശ്യകളാണവർ എന്നും, ഇത് പോലെ പ്രേശ്നങ്ങൾ സൃഷ്ടിച്ചു കാശ് കൈയിലാക്കലാണ് അവരുടെ സ്ഥിരം പരിപാടി എന്നും ചൗധരി പറഞ്ഞു.
തെരുവിന്റെ പല ഭാഗങ്ങളും വിജനമാണ്, ഇരു ഭാഗങ്ങളിലും കൊച്ചു കൊച്ചു മുറികൾ, ഇവിടെയൊന്നും ആൾ താമസമില്ലത്രേ എല്ലാം ഒരുകാലത്തു വേശ്യാലയങ്ങൾ ആയിരുന്നെന്നും, ഇത്തരം കൊച്ചു മുറികൾക്ക് മുന്നിൽ പെൺകുട്ടികൾ അണിഞ്ഞൊരുങ്ങി നിൽക്കുമെന്നും അത് വഴി കടന്നു പോവുന്നവരെ ഉള്ളിലേക്കു ക്ഷണിക്കുമെന്നും ചൗധരി വിശദീകരിച്ചു. ഓരോ കൊച്ചു മുറിയിലും അന്ന് തകർന്നത് ഒരായിരം സ്ത്രീ സ്വപ്നങ്ങൾ ആയിരിക്കില്ലേ ?.. പുരുഷൻ കാമം തീർക്കുമ്പോൾ അവിടെ ഇല്ലാതായത് നാളത്തെ ഒരു രാജ്യത്തിൻറെ പ്രതീക്ഷകളായിരുന്നു. അത് വഴിയേ കടന്നു പോകുമ്പോൾ അടക്കി പിടിച്ച നിലവിളികൾ കാതിൽ വന്നു ഇരുമ്പുന്നത് പോലെ. ആ ചെറു മുറികൾക്കും, പുറം ലോകത്തു നിന്നും ആ ലൈംഗീക മനോരോഗം മറച്ച ചുമരുകൾക്കും ഒരായിരം കഥകൾ പറയാനുണ്ടാവില്ലേ ??
1980കളിൽ വേശ്യാവൃത്തിയുടെ ഏറ്റവും നീചമായ മുഖമായിരുന്നു ഈ തെരുവോരത്തിനു, 50,000 ത്തോളം വേശ്യകൾ ഉണ്ടായിരുന്നത്രെ ആന്നു ഈ തെരുവിൽ. ഇന്ന് അത് 1000 ഒതുങ്ങിയിരുന്നു. ഇതിൽ പലരും ഇന്ന് ജീവിക്കുന്ന ശവങ്ങളാണ്, ഗുരുതരമായ പല രോഗങ്ങൾക്കും അടിമകൾ.
പിതൃത്വം തേടി അലയുന്ന ബാല്യങ്ങളും അവിടെ കാണാം.
ടാക്സി അൽപ്പം മുൻപോട്ടു പോയതും അവിടെ ഞാൻ കണ്ട കാഴ്ചകൾ ഹൃദയ ഭേദകമായിരുന്നു.
വണ്ടികൾക്ക് നീങ്ങാൻ പറ്റാത്ത വിധം റോഡിൽ ആളുകൾ കൂടി നില്കുന്നു.
എന്റെ പെങ്ങളുടെ പ്രായമുള്ള കൊച്ചു പെൺകുട്ടികൾ മുതൽ തല നരച്ചവർ വരെ അണിഞ്ഞൊരുങ്ങി തങ്ങളുടെ ശരീരം വിൽക്കാൻ, തങ്ങളുടെ ശരീരം ഏത് തെമ്മാടിയുടേയും മുൻപിൽ കാഴ്ചവെക്കാൻ തെരുവോരത്ത് പ്രതിമകൾ പോലെ നിൽക്കുന്നു.
ഉയരുമുള്ള കല്ലുകൾ അടക്കി വെച്ചു അതിനു മുകളിലായി നിന്ന് പെൺകുട്ടികൾ ആളുകളെ വിളിക്കുന്നു അതെ ഇന്ത്യയുടെ സ്ത്രീത്വം ശരീരം വിൽക്കാൻ ആളുകളെ ക്ഷണിക്കുന്നു.
പലരുടേയും മുഖത്ത് നിസ്സഹായ ഭാവമാണ്, തളർന്നിട്ടും അന്നത്തിനു വക കണ്ടെത്താൻ അണിഞ്ഞൊരുങ്ങി വീണ്ടും നില്കുന്നു.
ശരീരം ആകെ തളർന്നു പോയത് പോലെ, കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അറിയണം അറിഞ്ഞിരിക്കണം നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് തന്നെയാണ് അന്നത്തിനു വക തേടി നമ്മുടെ പെങ്ങമ്മാർ ശരീരം വില്പന ചരക്കാകുന്നത്.
ചൗധരി വണ്ടിയുടെ വേഗത കുറച്ചു, ഒരുപാട് ടാക്സികൾ എതിർ വശത്തുകൂടി വരുന്നു, ടാക്സികൾ നിറയേ അണിഞ്ഞൊരുങ്ങിയ പെൺകുട്ടികൾ. കൂട്ടത്തിൽ ഒരു ടാക്സി നമ്മുടെ ടാക്സിക്ക് സമാന്തരമായി നിർത്തി, നേരത്തെ കേട്ട ചോദ്യം വീണ്ടും കേട്ടു, ടാക്സിയിലുള്ള ആരെ വേണേലും തിരഞ്ഞെടുത്തുകൊള്ളാൻ പറഞ്ഞു, എന്റെ ഹൃദയം ആ ചോദ്യം കേട്ട് വീണ്ടും പിടച്ചു, ആ ടാക്സിയിലേക്ക് ഞാൻ ഒന്ന് നോക്കി. തകർന്നു പോയ നിമിഷം,
'യാ അല്ലാഹ് 'എന്റെ പെങ്ങളുടെ വയസ്സ് മാത്രം വരുന്ന രണ്ട് കുഞ്ഞു കുട്ടികളുണ്ട് ആ കൂട്ടത്തിൽ, അതിൽ ഒരാൾ എന്നെ തന്നെ നോക്കുന്നു, ആ നോട്ടം, ആ കണ്ണുകൾ, കൊണ്ടത് എന്റെ ഹൃദയത്തിലാണ് . ആ കണ്ണിൽ ഞാൻ കണ്ടത് നിസ്സഹായതയായിരുന്നു. ഇപ്പോഴും ആ കണ്ണുകൾ എന്റെ മനസ്സിനെ കുത്തി നോവിക്കുന്നു. എങ്ങനെയേലും എന്നെ രക്ഷിക്കാൻ പറ്റുവോ ? എന്നായിരുക്കുമോ ആ കുഞ്ഞു മോൾ എന്നോട് ചോദിച്ചത് ?.....
സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. ഇനി ഇത് കണ്ട് നില്ക്കാൻ പറ്റില്ല എന്നുറപ്പായപ്പോൾ ചൗധരിയോട് ഉടൻ തന്നെ ഇത് ഒന്ന് കടത്തി താരൻ ഞാനും, നിധീശേട്ടനും ആവിശ്യപെട്ടു. ജീവിതത്തിൽ ഒരു യാത്രയും ഇത്രമേൽ ഹൃദയ സ്പർശി ആയിട്ടില്ല. ഇനി ഈ മണ്ണിലേക്ക് ഞാനില്ല. വീണ്ടും മനസ്സിനോട് മന്ത്രിച്ചു. ക്യാമറയിൽ ഒരു ചിത്രം പോലും പകർത്തയില്ല.
അന്ന് രാത്രി എങ്ങനെ കഴിച്ചു കൂട്ടി എന്നറിയില്ല, കണ്ണടച്ചാൽ തിളങ്ങുന്ന ആ കുഞ്ഞു കണ്ണുകൾ മനസ്സിൽ തെളിഞ്ഞു വരും. ചില അട്ടഹാസങ്ങളും, തെരുവിൽ നിന്നും കണ്ട നിസ്സഹായ മുഖങ്ങളും ഉറക്കംകെടുത്തി. എങ്ങനെയോ ആ രാവ് കടന്നു പോയി.
കാലത്തു തന്നെ ക്യാമറയുമായി തന്നിച്ചൊന്നിറങ്ങി. നടന്നു നടന്നു ഒരുപാട് ദൂരം ചെന്നപ്പോൾ പഴയ കാമാത്തിപുരയുടെ നില നിൽക്കുന്ന ചില കെട്ടിടങ്ങൾ കാണാൻ ഇടയായി പഴയ വേശ്യാലയങ്ങൾ, ക്യാമറയിൽ ചിത്രം പകർത്താവേ, പിന്നിൽ നിന്നും ആരോ തട്ടി വിളിക്കുന്നു, തിരഞ്ഞു നോക്കുമ്പോൾ നിറഞ്ഞ മുഖവും, തൂവെള്ള പല്ലുകളും കാട്ടി ഒരു കുഞ്ഞു മോൾ. കൈ നീട്ടി, വിശക്കുന്നു എന്നു പറഞ്ഞു കാശു കൊടുക്കാൻ തോന്നിയില്ല, പകരം ക്യാമറ ബാഗിൽ കരുതി വെച്ച ബിസ്‌ക്കറ്റുകൾ കൊടുത്തു. അവൾ അത് തിന്നുന്നത് വരെ കൂടെ നിന്നു തിന്നു കഴിഞ്ഞപ്പോൾ ആ മുഖത്ത് കണ്ട ചിരി, തൂവെള്ള പല്ലുകൾ കാട്ടി ആ കുഞ്ഞു മോൾ ചിരിച്ചപ്പോൾ ഇന്നലെ നിസ്സഹായായി എന്നെ നോക്കിയ ആ കണ്ണുകൾ ഇപ്പോൾ എന്നെ നോക്കി ചിരിക്കുന്നത് പോലെ. ഓടി അകലും മുൻപ് ആ കുഞ്ഞു മുഖത്തെ ക്യാമറയിൽ ഞാൻ ഒപ്പിയെടുത്തു. ക്യാമറ കണ്ടതും നാണം കൊണ്ട് കൈ ഉയര്ത്തി അവൾ ഓടി അകന്നു.
വീണ്ടും മനസ്സിനോട് പറഞ്ഞു ഇനി ഈ തെരുവോരം തേടി ഒരു യാത്രയില്ല, ഇനി അങ്ങനെ ഒരു യാത്രാ ഉണ്ടേൽ അത് ആ തെരുവോരത്തെ നമ്മുടെ പെങ്ങമ്മാർക്കായി ഒരു നേരത്തെയെങ്കിലും അന്നം നല്കാനായിരിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം