പോസ്റ്റുകള്‍

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

കാലിക്കറ്റ്

ഇമേജ്
   കാലിക്കറ്റ് എന്നൊരു പേര് ഇന്ത്യൻ ഭൂപടത്തിൽ ഇന്നു കാണാൻ കഴിയുന്നെങ്കിൽ അത് നമ്മുടെ കേരളത്തിൽ അല്ല. കാരണം കേരളത്തിലെ കാലിക്കറ്റ് "കോഴിക്കോട് " എന്നാക്കി പുനർനാമകരണം ചെയ്തിട്ടുണ്ട്. പക്ഷെ ഇന്ത്യയിൽ ഇപ്പോഴും കാലിക്കറ്റ് ഉണ്ട്. അത് പക്ഷെ കേന്ദ്രഭരണ പ്രദേശമായ ആന്ഡമാനിലാണ്. കാലിക്കറ്റ് മാത്രമല്ല തിരൂരും, മഞ്ചേരിയും, വണ്ടൂരുമൊക്കെ ഇവിടെയുണ്ട്. മലബാർ കലാപത്തിൽ പങ്കെടുത്തതിന്, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്തതിനു ബ്രിട്ടീഷ്കാർ നാട് കടത്തിയ മഞ്ചേരിക്കാരും, കാലിക്കറ്റ്കാരും, തിരൂർക്കാരുമെല്ലാം സ്വാതന്ത്ര്യനന്തരം തിരിച്ചു പോകാനാവാതെ ഇവിടെ കുടുങ്ങിയപ്പോൾ അവർ ഒരേ നാട്ടിൽ നിന്നുള്ളവർ ഒരുമിച്ചൊരു പ്രദേശത്ത് താമസിക്കാൻ തുടങ്ങി. അതിനു സ്വന്തം നാടിന്റെ പേരും നൽകി. കാലാപാനി എന്ന സെല്ലുലാർ ജയിൽ Kalapani Jail - Andaman      മലയാളിക്ക് കാലാപാനിയെ പരിചയപ്പെടുത്തേണ്ട ആവശ്യം വരില്ല. എങ്കിലും കാലാപാനിയുടെ ചരിത്ര പശ്ചാത്തലത്തിലേക്ക് അൽപം സഞ്ചരിക്കാമല്ലേ. ജയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് കാലാപാനി എന്നറിയപ്പെട്ടിരുന്ന ഈ സെല്ലുല്ലാർ ജയിൽ സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ ആൻഡമാൻ ദ്

ദുർമന്ത്രവാദം

ഇമേജ്
"ലോകത്ത് പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ ഉറപ്പായും നെഗറ്റീവ് എനർജി യും ഉണ്ടാകും" ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ദുർമന്ത്രവാദം നടത്തിയിരുന്നു. അഥർവ്വവേദത്തിലാണ് ദുർമന്ത്രവാദത്തെ പറ്റി പരാമർശിക്കുന്നത്. മാന്ത്രിക വിദ്യയേ തിന്മക്കായി ഉപയോഗിക്കുന്നതാണ് ദുർമന്ത്രവാദം. ഒടി, മുഷ്ടി, മുറിവ്,മാരണം,സ്തംഭനം,വശ്യം,മോഹനം,ആകർഷണം,തുടങ്ങിയ പല മന്ത്രവാദ കാര്യങ്ങളും, മലയൻ,പാണൻ,മണ്ണാൻ,പുള്ളുവൻ,വേലൻ,കനിഷൻ, കൊപ്പാലൻ,പുലയൻ, പറയൻ, മാവിലൻ,കുറിച്യൻ,പണിയൻ തുടങ്ങിയ സമുദായങ്ങളിൽ പെട്ട മാന്ത്രികർ ആഭിചാര ക്രിയകൾക്ക്‌ വേണ്ടിയും വ്യക്തികളുടെ പ്രതേക കാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയും ചെയ്യുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. മാരണം ___ ഭൈരവാദി പഞ്ചമൂര്‍ത്തികളെയോ, മറ്റു വനമൂര്‍ത്തികളെയോ, ജപിച്ചയക്കുകയെന്നത് ഇതിന്റെ ഒരു വശമത്രെ. ശത്രുസംഹാരഹോമം, വനദേവതകള്‍ക്കും മറ്റുമുള്ള പുറബലി, തട്ടുംകുരുതിയും, കോഴിബലി എന്നിവ മാരണക്രിയക്കുവേണം. മരണം വരെ സംഭവിക്കാവുന്ന ക്ഷുദ്രകര്‍മവിധികള്‍ മാരണത്തിലുണ്ടെന്നുകാണാം. ഒടി ____ ശത്രുനാശത്തിനുള്ള മറ്റൊരു ആഭിചാര കര്‍മമാണ് ഒടി. ഒടിവെച്ചത് കടന്നാലാണ് അതിന്റെ ദോഷം ബാധിക്കു

"റോ" യും ബംഗ്ലാദേശ് വിമോചനവും.

ഇമേജ്
സെപ്റ്റംബർ 21, "റോ" സ്ഥാപന ദിനം . ================================== ഡിസംബർ 14, 1971 . ഹാഷിംപുരയിലെയും ഗുവഹാത്തിയിലെയും ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ഒരു സന്ദേശമെത്തി. ധാക്കയിലെ പ്രതിരോധപരമായി യാതൊരു പ്രാധാന്യവും ഇല്ലാതിരുന്ന നഗരമധ്യത്തിലുള്ള ഒരു കൊളോണിയൽ കെട്ടിടം ഉടൻ തന്നെ ലക്ഷ്യം വയ്ക്കണം. ഇന്ത്യൻ വ്യോമത്താവളങ്ങളിൽ നിന്നുയർന്ന മിഗ് 21 വിമാനങ്ങൾ ധാക്കയിലെ ആ കെട്ടിടം ബോംബുകൾ വർഷിച്ചു തരിപ്പണമാക്കി. ബോംബുകൾ വീഴുന്ന സമയത്തു കിഴക്കൻ പാക്കിസ്ഥാൻറെ കാബിനെറ്റ്, യുദ്ധത്തിൽ കീഴടങ്ങൽ ഒഴിവാക്കാൻ വേണ്ട നടപടികളെ കുറിച്ചു ചർച്ച ചെയ്യാൻ അടിയന്തിരമായി വിളിച്ചു ചേർത്ത മീറ്റിങ് നടക്കുകയായിരുന്നു ആ കെട്ടിടത്തിൽ. ആക്രമണത്തിൽ നിന്നും കിഴക്കൻ പാക്കിസ്ഥാൻ മേധാവിയായിരുന്ന എം എം എം മാലിക്കും കൂടെയുണ്ടായിരുന്നവരും തലനാരിഴക്ക് രക്ഷപെട്ടു വെങ്കിലും അധികം താമസിയാതെ മാലിക് തൻറെ രാജി സമർപ്പിച്ചു. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോൾ പാക്കിസ്ഥാൻ നിരുപാധികം ഭാരത സൈന്യത്തിന് മുൻപിൽ കീഴടങ്ങി. കുറച്ചു കാലത്തേക്കെങ്കിലും പ്രതിരോധ ഗവേഷകരെയും ചരിത്രകാരന്മാരെയും കുഴക്കിയിരുന്ന ചോദ്യമായിരുന്നു പാക്കിസ്

മുല്ലപ്പെരിയാറിൽ സംഭവിച്ചതെന്തെന്നാൽ

ഇമേജ്
ജോണ്‍സണ്‍ വേങ്ങത്തടം   ഇത് റസൽജോയി. ആലുവ നസ്രത്ത് ഡോ.വർഗീസിന്‍റെയും ഡോ. റോസിയുടെയും ഏകമകൻ. ജസ്റ്റീസ് വി.ആർ.കൃഷ്ണയ്യരുടെ ശിഷ്യനാണ്. താരപരിവേഷങ്ങളൊന്നുമില്ല. ശാന്തതയാണ് ആലുവ നസ്രത്തിലെ റസൽജോയിയുടെ മുഖമുദ്ര. ഒരു അഭിഭാഷകനായി മാത്രം ജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്ന ആളല്ല.. എന്നാൽ ഇതരസംസ്ഥാന ലോട്ടറിയായ സൂപ്പർലോട്ടോ നിരോധനത്തിനു പിന്നിൽ കോടതിയെ സമീപിച്ചു വിധി സന്പാദിച്ച അഭിഭാഷകനായ ഹർജിക്കാരനാണെന്ന പരിവേഷമുണ്ട്. എന്നാൽ ഇതിനെക്കാൾ ഉപരിയായി മുല്ലപ്പെരിയാർ അണക്കെട്ട് എന്ന ഡെമോക്ലീസിന്‍റെ വാൾ കേരളത്തിന്‍റെ ശിരസിന്മേൽ പതിറ്റാണ്ടുകളായി തൂക്കിയിട്ടിരിക്കുന്ന തമിഴ്നാടിനു സുപ്രീംകോടതിയിൽ പ്രഹരം കൊടുത്ത മലയാളി എന്ന പരിവേഷമാണ് ഇപ്പോൾ പ്രസക്തം. സർക്കാരുകളും അഭിഭാഷകരും മാറി മാറി തോൽക്കുന്ന വിഷയത്തിൽ ആലുവസ്വദേശിയായ ഒരു മലയാളിയുടെ വിജയമാണ് റസൽ

കേരളം കണ്ട എറ്റവും വലിയ പ്രകൃതി ദുരന്തം

ഇമേജ്
പ്രകൃതിദുരന്തങ്ങൾ ഒരു നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും മാറ്റിമറിച്ച സംഭവങ്ങൾ ലോകത്തിൽ ആദ്യമല്ല. കേരളവും നിരവധി പ്രകൃതി ദുരന്തങ്ങൾക്കു സാക്ഷിയായ സംസ്‌ഥാനം കൂടിയാണ്. കേരളം കണ്ട എറ്റവും വലിയ പ്രകൃതി ദുരന്തം തെണ്ണൂറ്റിയൊമ്പതിലെ (കൊല്ലവർഷം 1099) വെള്ളപ്പൊക്കം എന്നു പഴമക്കാരുടെ ഇടയിൽ പ്രചാരമുള്ള 1924–ലെ വെള്ളപ്പൊക്കമാണ്. മൂന്നാർ പട്ടണം -വെള്ളപ്പൊക്ക സമയത്തു  ഇതു കേരളത്തെ തന്നെ മാറ്റിമറിച്ചു. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടൂതൽ ദുരിതമനുഭവിച്ചത് കേരളത്തിന്റെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറാണ്. ഇന്നത്തെ മൂന്നാർ, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ അതിജീവിച്ച പ്രദേശമാണെന്നു ചിലർക്കു മാത്രമേ അറിയുകയുള്ളൂ. മൂന്നാറിൽ വർഷങ്ങൾക്കു മുമ്പ് ട്രെയിൻ ഓടിയിരുന്നു. ഇന്നു ട്രെയിൻ ഓടിയിരുന്ന കഥകൾ ചരിത്രത്തിൽ മാത്രം. മൂന്നാറിൽ ട്രെയിൻ ഓടിയിരുന്നതിന്റെ തെളിവായി കുറച്ചു ശേഷിപ്പുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. 1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ദാരുണമായ ദുരന്തമുണ്ടായത്. കൊല്ലവർഷം 1099–ൽ വെള്ളപ്പൊക്കവും പേമാരിയും ഉണ്ടായതിനാലാണ് 99ലെ വെള്ളപ്പൊക്കം എന്ന് പഴമക്കാർ ആ ദുരന്തത്

ജൂലൈ 15 - World Today

🌷ചരിത്രസംഭവങ്ങൾ 1926 - ബെസ്റ്റ്(ബോംബൈ ഇലക്ട്രിക്ക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട്) ബസ്സുകൾ മുംബൈയിൽ സർവ്വീസ് തുടങ്ങി. 1954 - ബോയിങ്ങ് 707 ന്റെ ആദ്യ പറക്കൽ. 1975 - അപ്പോളോ സോയൂസ് ടെസ്റ്റ് പ്രൊജക്റ്റ് - അപ്പോളോ സോയൂസ് എന്നീ ബഹിരാകാശവാഹനങ്ങൾ യൂ.എസ്.സോവിയറ്റുമായി ചേരാൻ ബഹിരാകാശത്തേക്ക് പറന്നു. 1995 - ആമസോൺ.കോം എന്ന ഓൺലൈൻ സൈറ്റിൽ ആദ്യ വിൽപ്പന നടന്നു. 2003 - മോസില്ല ഫൌണ്ടേഷൻ പിറന്നു. 2010 - ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 2013 ഇന്ത്യൻ തപാൽ വകുപ്പ്‌ ടെലഗ്രാഫ്‌ നിർത്തലാക്കി. 🌷ജനനം 1885 - മുൻ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള 1927 - മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ 1933 - എം ടി വാസുദേവൻനായർ 🌷മരണങ്ങൾ ആന്റൺ ചെഖോവ് എറിക് ബേൺ കുഞ്ചാക്കോ കെ.എം. തരകൻ ബാനൂ ജഹാൻഗീർ കോയാജി സുലൈഖ ഹുസൈൻ 🌷മറ്റു പ്രത്യേകതകൾ പ്ലാസ്റ്റിക് സര്‍ജറി ദിനം

ടെസ്‌ലയുടെ ആന്റി ഗ്രാവിറ്റി UFO

ഇമേജ്
……Unni Krishnan…… Nikola Tesla       ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സ്രഷ്ട്ടാവാണ് ക്രോയേഷ്യൻ എൻജിനീയറും ശാസ്ത്രജനുമായ നിക്കോളാ ടെസ്‌ല. അദ്ദേഹത്തിന്റെ ജീവിതം AC, ടെസ്‌ല കോയിൽ, വിട്രിസിറ്റി, എന്നിവ കൊണ്ടു മാത്രം നിന്നില്ല. സാധാരണയിൽ നിന്നു മാറി അദ്ദേഹം തന്റെ കണ്ടുപിടുത്തങ്ങൾക്ക് ഒരു രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കാറുണ്ടായി രുന്നു. അതു കൊണ്ടായിരിക്കണം നിഗൂഢതയുടെ കണ്ടു പിടുത്തക്കാരൻ എന്നുകൂടി ലോകം അദ്ദേഹത്തെ വിളിച്ചത്. അദ്ദേഹത്തിന്റെ കണ്ടുപിടുത്ത ങ്ങൾക്കിടയിൽ ലോകം ഇന്നും കണ്ടു പിടിക്കാൻ ശ്രമിക്കുന്ന ആന്റി ഗ്രാവിറ്റി സാങ്കേതിക വിദ്യ അദ്ദേഹം അന്നേ കണ്ടു പിടിച്ചിരുന്നു എന്നു കരുതപ്പെടുന്നു. 1928-ൽ പേറ്റന്റ് നമ്പർ 1,655,144 എന്നു രേഖപ്പെടുത്തിയ അത്ഭുതകരമായതും എന്നാൽ ചുരുളുകൾ അഴിയാത്തതുമായ അദ്ദേഹത്തിന്റെ കണ്ടു പിടുത്തം എന്താണ്?!! എയർക്രാഫ്റ്റിനോടും ഹെലികോപ്റ്ററിനോടും ഒരു പോലെ സാമ്യതയുള്ള ഒരു UFO ആണ് ടെസ്‌ല അന്നു കണ്ടു പിടിച്ചത് അദ്ദേഹം തന്റെ മരണത്തിനു മുൻപ് എയ്‌റോഡയനാമിക്സിലും പ്രൊപ്പൽഷൻ മേഖലകളിലും തന്റെ വ്യക്തി മുദ്ര ചാർത്താൻ ശ്രമിച്ചു എന്നതിനുള്ള തെളിവാണ