പോസ്റ്റുകള്‍

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഇസ്രായേൽ - പാലസ്തിൻ ചരിത്രങ്ങൾ (ഭാഗം :1) | Israel - Palastein History (Part -1)

ഇമേജ്
AUTHOR : അറിയില്ല ഒരു പോസ്റ്റിൽ ഒതുക്കുവാൻ സാധിക്കാത്തതിനാൽ  പല   ഭാഗങ്ങളായി കൊടുക്കുകയാണ്. ഇസ്രായേൽ എന്ന രാജ്യം രൂപീകരിക്കാൻ ഇടയായ സാഹചര്യങ്ങളും  ഇസ്രായേലും, പാലസ്തീനും തമ്മിലുള്ള പ്രശ്നങ്ങളും എന്തൊക്കെയാണ് ? പാലസ്തിൻ എന്നൊരു രാജ്യം ഇന്ന് നിലവിലുണ്ടോ ? നിലവിൽ ഇസ്രായേൽ എന്നും പാലസ്തിൻ എന്നും വിളിക്കുന്ന പ്രദേശങ്ങൾ ചരിത്രപരമായി ഒട്ടനവധി അധിനിവേശങ്ങളുടെ കഥ പറയുന്നുണ്ട്. ഭൂമി ശാസ്ത്രപരമായി ആഫ്രിക്കൻ ഭൂഖണ്ഡങ്ങളുടെയും യൂറോപ്പിന്റെയും ഏഷ്യയുടെയും ഒക്കെ മധ്യത്തിലും അടുത്തും കിടക്കുന്ന പ്രദേശങ്ങൾ ആയതിനാലാവാം ഒരുപക്ഷെ ഇത്രയധികം അധിനിവേശങ്ങൾ ഇവിടെ നടക്കാൻ ഇടയായത്. ലോകത്തിൽ ഏറ്റവും കൂടുതലായി ചിതറിക്കപ്പെട്ട ഒരു ജനതയാണ് യഹൂദർ.  ബിബ്ലിക്കൽ കാലഘട്ടത്തിൽ ഇന്ന് ഇസ്രായേൽ എന്നും പാലസ്തിൻ എന്നും വിളിക്കുന്ന പ്രദേശങ്ങളിൽ രണ്ടു രാജ്യങ്ങൾ നില നിന്നിരുന്നതായി ഹീബ്രു ബൈബിളിന്റെ അടിസ്ഥാനത്തിൽ പറയപ്പെടുന്നു. ഇന്നുള്ള പാലസ്തിൻറെയും ഇസ്രായേലിന്റെയും വടക്കുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ എന്ന രാജ്യവും (അന്ന് സമറിയ), തെക്കൻ പ്രദേശങ്ങളിൽ  ജൂദാ  രാജ്യവും നിലവിലുണ്ടായിരുന്നു. Cyrus the great ബിസി 72

മൂന്നാം ലോകമഹായുദ്ധം എപ്പോൾ..? | Reason of iraq under attack

ഇമേജ്
Bretton Woods Conference      രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1944-ൽ അമേരിക്കയിൽ ബ്രെറ്റൺ വുഡ്സിൽ United Nations Monetary and Financial Conference എന്നൊരു സമ്മേളനം നടന്നു (Bretton Woods Conference). ആ സമ്മേളനത്തിൽ അമേരിക്കൻ ഡോളറിനെ വേൾഡ് റിസർവ് കറൻസിയായി പ്രഖ്യാപിക്കുകയുണ്ടായി. ലോകരാജ്യങ്ങൾക്ക് പൊതുവായി ഒരു കറൻസി എന്നതാണ് വേൾഡ് റിസർവ് കറൻസി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അക്കാലത്ത് ലോക-ത്തിലെ 80% സ്വർണ്ണവും അമേരിക്കയുടെ പക്കലുണ്ടായിരുന്നു. അതുകൊണ്ട് അമേരിക്ക ഡോളർ അച്ചടിച്ചിരുന്നത് സ്വർണത്തിന്റെ മൂല്യത്തെ അടിസ്ഥാന -മാക്കിയായിരുന്നു. 35 ഡോളറിന് ഒരു ഔൺസ് സ്വർണ്ണം എന്ന നിരക്കി-ലായിരുന്നു അമേരിക്ക ഡോളർ അച്ചടിച്ചിരുന്നത്. ബ്രെറ്റൺ വുഡ്‌സ് എഗ്രിമെന്റ് പ്രകാരം അമേരിക്ക അവരുടെ പക്കലുള്ള സ്വർണ്ണത്തെക്കാൾ കൂടുതൽ ഡോളർ അച്ചടിക്കില്ലെന്ന വിശ്വാസത്തിൽ പല ലോകരാജ്യങ്ങളും ആ ഉടമ്പടിയിൽ ഒപ്പുവെച്ചു.      പക്ഷെ 1960 കളിലെ വിയറ്റ്നാം യുദ്ധത്തിലെ അളവറ്റ ചെലവുകൾക്കായി അമേരിക്ക രഹസ്യമായി അവരുടെ പക്കലുള്ള സ്വർണ്ണത്തിന്റെ അളവി-നേക്കാൾ കൂടുതൽ ഡോളർ നോട്ടുകൾ അച്ചടിക്കാൻ തുടങ്ങി. അമേരിക്ക-യുടെ ധാരാളിത്തത്ത

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

ഇമേജ്
മൈസൂർ മല്ലിഗെ പതിനഞ്ചുവര്ഷം മുന്പ് വിവാദമായ ഒരു ബ്ലൂഫിലിമാണ്. ഇത് അതിന്റെ ചരിത്രം തേടിപ്പോയ ഒരു ഷോര്‍ട്ട് ഫിലിമിന്റെ കഥയാണ്‌. ജാസ്മിന്‍ ഓഫ് മൈസൂര്‍ (മൈസൂരിലെ മുല്ലപ്പൂവ്) എന്ന പേരില്‍ ഭാരത്‌ മൂര്‍ത്തി എന്ന സംവിധായകന്‍ ആണ് ഈ ഷോര്‍ട്ട്ഫിലിം എടുത്തത്‌. അതിനകം തന്നെ ഒരു കള്‍ട്ട് സ്റ്റാറ്റസ് കൈവരിച്ച ഈ വീഡിയോ എങ്ങനെ ഇന്ത്യന്‍ പൊതു ബോധത്തെയും സൈബര്‍ ലോകത്തിന്റെ വിവിധ വശങ്ങളെയും സ്വാധീനിച്ചു എന്നാണ് അത്പറയുന്നത്. From the Documentary 2001ല്‍ കീറിപറിഞ്ഞ കൊച്ചു പുസ്തകവും VCRകാസറ്റുകളും യുവാക്കളുടെ ഇടയില്‍ നിന്നും പതിയെ അവസാനിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അജന്തയില്‍ ആദിപാപം കണ്ട പിള്ളേരുടെ തലമുറ ഉയര്‍ന്നുവന്നു. ലൈംഗികത എന്ന വാക്ക് നമുക്ക് ഇന്ന് മലയാളത്തിന്റെ പ്രമുഖ മാസികകളില്‍ കാണാം. എന്നാല്‍ അന്ന് കാര്യങ്ങള്‍ കുറേ കൂടി ബുദ്ധിമുട്ടായിരുന്നു. മൈസൂരിലെ എന്ജിനീയറിംഗ് വിദ്യാര്‍ഥികളായ പ്രഥ്വിയും ചേതനയും അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ഷൂട്ട്‌ ചെയ്ത മെമ്മറി കാര്‍ഡിലെ വീഡിയോ, സിഡിയിലേക്ക് പകര്‍ത്താന്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ശ്രമിച്ചതില്‍ നിന്നുമാണ് ഇതിനാസ്പദമായ സംഭവ

ആരെയും പ്രചോദിപ്പിക്കുന്ന ഒരു പ്രതികാര കഥ

ഇമേജ്
Ferrari vs Lamborghini കുട്ടിക്കാലം മുതൽ ദാരിദ്ര്യത്തിൽ ജീവിച്ച ഒരാൾ പ്രതികാരം ചെയ്യുന്നു, ആരോട് ? തന്റെ കൂട്ടുകാരോടോ സമൻമ്മാരോടോ അല്ല , ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഫെരാരിയോട് ! എന്നിട്ട് അവരെക്കാൾ മികച്ച ഒരു കാർ കമ്പനി ഉണ്ടാക്കുന്നു. പേര് “ ലംബോർഗിനി ” കേൾക്കുമ്പോൾ ആർക്കും കെട്ടുകഥയായി തോന്നാം പക്ഷെ സത്യമാണ്. ലക്ഷ്യബോധവും ആത്മാർത്ഥമായ പ്രയത്നവുമുണ്ടെങ്കിൽ ആർക്കും ഈ ലോകത്ത് കീഴടക്കാനാവാത്തതായി ഒന്നുമില്ല എന്ന സത്യം… ചരിത്രം ഫെറൂസ്സിയ ലംബോർഗിനി ഫെറൂസ്സിയ ലംബോർഗിനി എന്നായിരുന്നു ആ കുട്ടിയുടെ പേര് . 1916 ഏപ്രില്‍  28-ന് ഇറ്റലിയിലെ റിനാസ്സോ (Renazzo di Cento) എന്ന ഗ്രാമത്തില്‍ മുന്തിരിത്തോട്ടത്തിലെ തൊഴിലാളിയായ ആന്‍റോണിയോയ്ക്കും എവലിന ലാംബോര്‍ഗിനിക്കും (Antonio and Evelina Lamborghini) അവന്‍ പിറന്നു. അന്നന്നത്തെ ആഹാരത്തിനായി വയലിൽ കഠിനമായി ജോലിയെടുക്കുന്ന ലംബോർഗിനി എന്ന ദരിദ്ര കർഷകന്റെ മകൻ. കുട്ടിക്കാലത്തേ വയലിൽ പണിയെടുക്കുന്ന അച്ഛനെ സഹായിക്കാൻ കുഞ്ഞു ഫെറൂസ്സിയക്ക് തെല്ലും മടി ഉണ്ടായിരുന്നില്ല. അക്കാലത്ത് വയലുകളിൽ പണിക്ക് കൊണ്ടുവന്നിരുന്ന ട്രാക്റ്ററുകൾ

പിൻകോഡുകൾക്ക് പിന്നിലുള്ള കഥ

ഇമേജ്
രാജ്യത്തുള്ള പോസ്റ്റ് ഓഫീസുകൾ തിരിച്ചറിയാൻ ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് 1972 ഓഗസ്റ്റ് 15 ന് പിൻകോഡ് സംവിധാനം നിലവിൽ വരുത്തി. പോസ്റ്റൽ ഇൻഡക്സ് നമ്പർ എന്നതാണ് ഇതിന്റെ പൂർണ്ണ രൂപം. കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ അന്നത്തെ അഡിഷണൽ സെക്രട്ടറി ആയിരുന്ന ശ്രീറാം ബിക്കാജി വേലങ്കറാണ് ഇന്ത്യന്‍ പിന്‍കോഡിന്റെ ഉപഞ്ജാതാവ് . ഈ ഒരു സംവിധാനം നിലവിൽ വരുന്നതിന് മുന്നേ "വഴി" എന്നാണ് സ്ഥലം അറിയുവാൻ ചേർത്തിരുന്നത്. അതായത് കലൂർ, കൊച്ചി വഴി എന്നാണ് കത്തുകളിൽ എഴുതിയിരുന്നത്. പിൻകോഡിലെ അക്കങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്? Postal Index Number പിന്‍കോഡിലെ ആദ്യത്തെ അക്കം പ്രദേശത്തിനെ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ആകെ ഒമ്പത് പിന്‍ പ്രദേശങ്ങളാണുള്ളത്. അതില്‍ എട്ടെണ്ണം ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളേയും ഒരെണ്ണം ആര്‍മി പോസ്റ്റല്‍ സര്‍വീസിനേയും സൂചിപ്പിക്കുന്നു. 1 - ഡെല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, ചണ്ഢീഗഡ് 2 - ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് 3 - രാജസ്ഥാന്‍, ഗുജറാത്ത്, ദാമന്‍ & ദിയു, ദാദ്ര & നാഗര്‍ ഹവേലി 4 - ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ 5 - ആന

താജ് മഹല്‍ മൂന്നുവട്ടവും, റെഡ് ഫോര്‍ട്ട് രണ്ടുവട്ടവും, വിറ്റ ആ ആള്‍

ഇമേജ്
രണ്ടുതരം തട്ടിപ്പുകാരുണ്ട് ഈ ലോകത്ത്. ഒന്ന്, തട്ടിപ്പിനെ ഉപജീവനമാക്കിയവര്‍. രണ്ട്, തട്ടിപ്പ് ഒരു കലയാക്കി അതിനെ ഉപാസിച്ചു ജീവിക്കുന്നവര്‍. രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ്, ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വലിയ തട്ടിപ്പുകാരനായ, മിഥിലേഷ് കുമാര്‍ ശ്രീവാസ്തവയുടെ സ്ഥാനം. പേര് കേട്ടിട്ടില്ല എന്നാണോ? ഇത് ആ മനുഷ്യന്റെ വീട്ടുകാര്‍ ഇട്ട പേരാണ്. അത് തികയില്ല എന്ന് ബോധ്യപ്പെട്ട അയാള്‍ ഇടയ്ക്കിടെ പുതിയ പേരുകള്‍ സ്വീകരിച്ചുകൊണ്ടിരുന്നു. ഓരോതവണ പേരുമാറ്റുമ്ബോഴും അതിനെ സാധൂകരിക്കാനുള്ള രേഖകളും അയാള്‍ സ്വയം ചമച്ചുകൊണ്ടിരുന്നു. അതില്‍ ഒരു പേര് പൊലീസുകാര്‍ പറഞ്ഞു പ്രസിദ്ധമാക്കി, അതാണ് ഇന്ത്യയിലെ തട്ടിപ്പിന്റെ പര്യായമായ ശ്രീമാന്‍ നട്‌വര്‍ലാല്‍. ബിഹാറിലെ സിവാന്‍ ജില്ലയിലെ ബാംഗ്‌റാ ഗ്രാമത്തില്‍ ജനിച്ച ശ്രീവാസ്തവ അഭിഭാഷകനാകാന്‍ വേണ്ടി ബിരുദപഠനമൊക്കെ പൂര്‍ത്തിയാക്കിയ ആളാണ്. അതിനുശേഷമാണ്, അയാള്‍ ആളെപ്പറ്റിക്കാന്‍വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. ഇരുപത്തൊന്നാമത്തെ വയസ്സില്‍ ഇന്ദ്രപ്രസ്ഥ ഓട്ടോമൊബൈല്‍സ് എന്ന കമ്ബനിയിലൂടെ പ്രൊപ്രൈറ്ററാണ് താനെന്നും പറഞ്ഞുകൊണ്ട് ശ്രീവാസ്തവ, കമ്ബനിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നി