പോസ്റ്റുകള്‍

History എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ആരെയും പ്രചോദിപ്പിക്കുന്ന ഒരു പ്രതികാര കഥ

ഇമേജ്
Ferrari vs Lamborghini കുട്ടിക്കാലം മുതൽ ദാരിദ്ര്യത്തിൽ ജീവിച്ച ഒരാൾ പ്രതികാരം ചെയ്യുന്നു, ആരോട് ? തന്റെ കൂട്ടുകാരോടോ സമൻമ്മാരോടോ അല്ല , ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഫെരാരിയോട് ! എന്നിട്ട് അവരെക്കാൾ മികച്ച ഒരു കാർ കമ്പനി ഉണ്ടാക്കുന്നു. പേര് “ ലംബോർഗിനി ” കേൾക്കുമ്പോൾ ആർക്കും കെട്ടുകഥയായി തോന്നാം പക്ഷെ സത്യമാണ്. ലക്ഷ്യബോധവും ആത്മാർത്ഥമായ പ്രയത്നവുമുണ്ടെങ്കിൽ ആർക്കും ഈ ലോകത്ത് കീഴടക്കാനാവാത്തതായി ഒന്നുമില്ല എന്ന സത്യം… ചരിത്രം ഫെറൂസ്സിയ ലംബോർഗിനി ഫെറൂസ്സിയ ലംബോർഗിനി എന്നായിരുന്നു ആ കുട്ടിയുടെ പേര് . 1916 ഏപ്രില്‍  28-ന് ഇറ്റലിയിലെ റിനാസ്സോ (Renazzo di Cento) എന്ന ഗ്രാമത്തില്‍ മുന്തിരിത്തോട്ടത്തിലെ തൊഴിലാളിയായ ആന്‍റോണിയോയ്ക്കും എവലിന ലാംബോര്‍ഗിനിക്കും (Antonio and Evelina Lamborghini) അവന്‍ പിറന്നു. അന്നന്നത്തെ ആഹാരത്തിനായി വയലിൽ കഠിനമായി ജോലിയെടുക്കുന്ന ലംബോർഗിനി എന്ന ദരിദ്ര കർഷകന്റെ മകൻ. കുട്ടിക്കാലത്തേ വയലിൽ പണിയെടുക്കുന്ന അച്ഛനെ സഹായിക്കാൻ കുഞ്ഞു ഫെറൂസ്സിയക്ക് തെല്ലും മടി ഉണ്ടായിരുന്നില്ല. അക്കാലത്ത് വയലുകളിൽ പണിക്ക് കൊണ്ടുവന്നിരുന്ന ട്രാക്റ്ററുകൾ

പിൻകോഡുകൾക്ക് പിന്നിലുള്ള കഥ

ഇമേജ്
രാജ്യത്തുള്ള പോസ്റ്റ് ഓഫീസുകൾ തിരിച്ചറിയാൻ ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് 1972 ഓഗസ്റ്റ് 15 ന് പിൻകോഡ് സംവിധാനം നിലവിൽ വരുത്തി. പോസ്റ്റൽ ഇൻഡക്സ് നമ്പർ എന്നതാണ് ഇതിന്റെ പൂർണ്ണ രൂപം. കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ അന്നത്തെ അഡിഷണൽ സെക്രട്ടറി ആയിരുന്ന ശ്രീറാം ബിക്കാജി വേലങ്കറാണ് ഇന്ത്യന്‍ പിന്‍കോഡിന്റെ ഉപഞ്ജാതാവ് . ഈ ഒരു സംവിധാനം നിലവിൽ വരുന്നതിന് മുന്നേ "വഴി" എന്നാണ് സ്ഥലം അറിയുവാൻ ചേർത്തിരുന്നത്. അതായത് കലൂർ, കൊച്ചി വഴി എന്നാണ് കത്തുകളിൽ എഴുതിയിരുന്നത്. പിൻകോഡിലെ അക്കങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്? Postal Index Number പിന്‍കോഡിലെ ആദ്യത്തെ അക്കം പ്രദേശത്തിനെ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ആകെ ഒമ്പത് പിന്‍ പ്രദേശങ്ങളാണുള്ളത്. അതില്‍ എട്ടെണ്ണം ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളേയും ഒരെണ്ണം ആര്‍മി പോസ്റ്റല്‍ സര്‍വീസിനേയും സൂചിപ്പിക്കുന്നു. 1 - ഡെല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, ചണ്ഢീഗഡ് 2 - ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് 3 - രാജസ്ഥാന്‍, ഗുജറാത്ത്, ദാമന്‍ & ദിയു, ദാദ്ര & നാഗര്‍ ഹവേലി 4 - ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ 5 - ആന

താജ് മഹല്‍ മൂന്നുവട്ടവും, റെഡ് ഫോര്‍ട്ട് രണ്ടുവട്ടവും, വിറ്റ ആ ആള്‍

ഇമേജ്
രണ്ടുതരം തട്ടിപ്പുകാരുണ്ട് ഈ ലോകത്ത്. ഒന്ന്, തട്ടിപ്പിനെ ഉപജീവനമാക്കിയവര്‍. രണ്ട്, തട്ടിപ്പ് ഒരു കലയാക്കി അതിനെ ഉപാസിച്ചു ജീവിക്കുന്നവര്‍. രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ്, ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വലിയ തട്ടിപ്പുകാരനായ, മിഥിലേഷ് കുമാര്‍ ശ്രീവാസ്തവയുടെ സ്ഥാനം. പേര് കേട്ടിട്ടില്ല എന്നാണോ? ഇത് ആ മനുഷ്യന്റെ വീട്ടുകാര്‍ ഇട്ട പേരാണ്. അത് തികയില്ല എന്ന് ബോധ്യപ്പെട്ട അയാള്‍ ഇടയ്ക്കിടെ പുതിയ പേരുകള്‍ സ്വീകരിച്ചുകൊണ്ടിരുന്നു. ഓരോതവണ പേരുമാറ്റുമ്ബോഴും അതിനെ സാധൂകരിക്കാനുള്ള രേഖകളും അയാള്‍ സ്വയം ചമച്ചുകൊണ്ടിരുന്നു. അതില്‍ ഒരു പേര് പൊലീസുകാര്‍ പറഞ്ഞു പ്രസിദ്ധമാക്കി, അതാണ് ഇന്ത്യയിലെ തട്ടിപ്പിന്റെ പര്യായമായ ശ്രീമാന്‍ നട്‌വര്‍ലാല്‍. ബിഹാറിലെ സിവാന്‍ ജില്ലയിലെ ബാംഗ്‌റാ ഗ്രാമത്തില്‍ ജനിച്ച ശ്രീവാസ്തവ അഭിഭാഷകനാകാന്‍ വേണ്ടി ബിരുദപഠനമൊക്കെ പൂര്‍ത്തിയാക്കിയ ആളാണ്. അതിനുശേഷമാണ്, അയാള്‍ ആളെപ്പറ്റിക്കാന്‍വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. ഇരുപത്തൊന്നാമത്തെ വയസ്സില്‍ ഇന്ദ്രപ്രസ്ഥ ഓട്ടോമൊബൈല്‍സ് എന്ന കമ്ബനിയിലൂടെ പ്രൊപ്രൈറ്ററാണ് താനെന്നും പറഞ്ഞുകൊണ്ട് ശ്രീവാസ്തവ, കമ്ബനിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നി

“ ചരിത്രം ക്രൂരനാക്കിയ ഒരു മനുഷ്യന്റെ കഥ “

ഇമേജ്
ഓസ്ട്രിയക്കാരനായ ആ മനുഷ്യന് ഒരു രാജാവിന്റെ മകനോ അല്ലെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരന്റെ തലമുറയില്‍ പെട്ടവനോ അല്ല .ക്രൂരനും കര്‍ക്കശക്കാരനുമായ ALOIS  എന്നറിയപ്പെടുന്ന CIVIL ഉദ്യോഗസ്ഥന്റെ 4 മത്തെ മകന്‍. താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച ക്ലാര എന്ന് പേരുള്ള തന്റെ അമ്മയുടെ നിര്യാണത്തില്‍ ദുഖിതനായി അമ്മയുടെ അഴുകിപ്പിടിച്ച ഒരു ചെറിയ കഷ്ണം ഫോട്ടോയും മുറുക്കി പിടിച്ചു 1907 ല്‍ വിയന്നയിലേക്ക് യാത്ര തിരിച്ച ഒരു ചെറുപ്പക്കാരന്‍. വിയന്നയുടെ തെരുവുകളില്‍ വലിയ ഒരു ARCHITECT ആയിത്തീരണമെന്ന സ്വപ്നവുമായി പട്ടിണിയുടെ അര വയറുമായി ഒറ്റയ്ക്ക് മൂകപ്പെട്ടു ജീവിച്ച ഒരു ചെറുപ്പക്കാരന്‍. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാഹള ശബ്ദം തെരുവുകളില്‍ മുഴക്കം കൊണ്ടപ്പോള്‍ തന്റെ രാജ്യമല്ലാതിരിന്നിട്ടു പോലും യുദ്ധത്തിന്റെ മുന്‍ മുഖത്തേക്ക് എന്തിനും തയ്യാറായി പോരടുനറച്ച അയാള്‍, യുദ്ധത്തില്‍ ബ്രിട്ടീഷ്‌ പടയോട് ചെറുകുന്നതിനിടെ അയാളുടെ കണ്ണുകളില്‍ വിഷവാധകം അടിയുകയും , മുഖം ചീര്‍ക്കുകയും തുടരെ തുടരെ കണ്ണുകളില്‍ നിന്നും വെള്ളം വരികയും ചെയ്തു. PASEWALK MILITARY HOSPITAL ലെ ഇരുട്ട് മൂടപ്പെട്ട ദിനങ്ങളെ അയാള്‍ അതിയായി വെറുതി

ഓപ്പറേഷൻ ദുബായ് – ഹോട്ടൽ റൂമിലെ അതിവിദഗ്ധമായ കൊലപാതകം

ഇമേജ്
മൊസാദിനെപോലെ ഇത്രയും കൃത്യതയുള്ള ഒരു ഭരണകൂട കൊലയാളി സംഘം ഇന്ന് ലോകത്ത്‌ വേറെ ഉണ്ടോ എന്ന കാര്യം  സംശയമാണ്. അത്ര കൃത്യമാണ് അവരുടെ ഓരോ മിഷനും . അങ്ങനെ ഉള്ളവയിൽ ഒന്നാണ് ദുബായിൽ വെച്ച് അതിവിദഗ്തമായി ഇസ്രായേൽ നടപ്പാക്കിയ ഹമാസ് നേതാവായ മഹ്മൂദ് അൽ മഹ്ബൂഹ് ന്റെ കൊലപാതകം . ➡മിഷൻ :- ഓപ്പറേഷൻ ദുബായ് ➡സ്ഥലം :- ദുബായ് ➡തീയതി :- 19 ജനുവരി 2010 ➡ലക്ഷ്യം :- മഹ്മൂദ്_അൽ_മഹ്ബൂഹ് ➡ആക്രമണ രീതി :- കൊലപാതകം ➡ആയുധം :- മസ്സിൽ റിലാക്സെന്റ് ഇഞ്ചക്ഷൻ ➡കൃത്യം നിർവഹിച്ചത് - ഇസ്രായേൽ-മൊസാദ്        2010 ജനുവരി 20. ഏകദേശം ഉച്ച നേരം. ദുബായ് എയർപോർട്ടിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാനാ നക്ഷത്ര ഹോട്ടലിലെ 230 ആം നമ്പർ മുറി രാവിലെ മുതൽ തുറന്നു കാണാത്തതിനാൽ ജീവനക്കാരിലൊരാൾ തട്ടിവിളിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും മറുപടിയില്ല. അയാൾ മാനേജരെ വിവരമറിയിച്ചു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് ഇലക്ട്രോണിക് കീ കാർഡ് ഉപയോഗിച്ച് മുറി തുറന്നു. അവിടെ ബെഡിൽ ഒരാൾ കിടപ്പുണ്ടായിരുന്നു. ഇന്നലെ ചെക്ക് ഇൻ ചെയ്ത ആളാണ്. അവർ പരിശോധിച്ചു നോക്കി. ആൾ മരിച്ചിരുന്നു. ശരീരം മരവിച്ചിട്ടുണ്ട്. ബോഡി ഉടൻ ആശുപത്രിയിലേയ്ക്കു നീക്കം ചെയ്തു. ദുബായ് പോ

സോപ്പിന്റെ ചരിത്രം

ഇമേജ്
വെള്ളത്തോടൊപ്പം ചേർത്ത് കഴുകലിനും വൃത്തിയാക്കലിനും ഉപയോഗിക്കുന്ന ഒരു ന്യൂന അയോണിക പദാർത്ഥമാണ് സോപ്പ്. ആദ്യകാലങ്ങളിൽ ഖരരൂപത്തിലാണ് നിർമ്മിക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ സോപ്പ് കട്ടിയുള്ള ദ്രാവക രൂപത്തിലും ലഭ്യമാണ്. എ.ഡി 77-ൽ ആണ് സോപ്പ് ആദ്യമായി നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു. ആട്ടിൻ നെയ്യും ചാരവുമായിരുന്നു തുടക്കത്തിൽ ഉപയോഗിച്ചിരുന്ന വസ്തുക്കൾ. വളരെ ചിലവേറിയതായിരുന്നു ഈ സോപ്പ്. സോപ്പു രംഗത്ത് ആദ്യകാലത്ത് വലിയ പുരോഗതിയോന്നുമുണ്ടായില്ല. മദ്ധ്യയുഗത്തിൽ സോപ്പ് നിർമ്മാണവിദ്യ ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ എതാനും നഗരങ്ങളിൽ നിലനിന്നിരുന്നു. 18-ാം നൂറ്റാണ്ടിൽ പൊട്ടാസിയം ഹൈഡ്രോക്സൈഡ് നിർമ്മാണം സാധ്യമായതോടെ സോപ്പ് നിർമ്മാണവും വ്യാപകമായി. മരം കത്തികിട്ടുന്ന ചാരത്തിലെ പൊട്ടാസിയം ഓക്സൈഡ്, കാർബണേറ്റ് ഇവ വെള്ളത്തിൽ അലിപ്പിച്ചെടുത്ത് ചുണ്ണാമ്പുമായി ചേർത്ത് മുഴുവനായും പോട്ടാസിയം ഹൈഡ്രോക്സൈഡാക്കുകയാണ് അക്കാലത്ത് ചെയ്തിരുന്നത്. ഇത്തരത്തിൽ നിർമ്മിച്ചെടുത്ത പോട്ടാസിയം ഹൈഡ്രോക്സൈഡ് സോഡിയം ലവണവുമായി പ്രവർത്തിച്ചാണ് സോഡിയം ഹൈഡ്രോക്സൈഡ് നിർമീച്ചിരുന്നത്. അതുകൊണ്ട് സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗി

ആരാണ് “കരിന്തണ്ടന്‍” ?

ഇമേജ്
താമരശ്ശേരി ചുരത്തിന്‍റെ നിര്‍മാണത്തിന് പിന്നിലെ ബുദ്ധി, ബ്രിട്ടീഷ്‌കാര്‍ ചതിച്ചുകൊന്ന കരിന്തണ്ടന്‍റെ കഥ. കരിന്തണ്ടൻ     കോഴിക്കോട് താമരശ്ശേരി ചുരം നില്‍ക്കുന്നത് മൂന്ന് മലകളിലായാണ്. അതിന്‍റെ അടിവാരത്ത് ചിപ്പിലിത്തോട് ഭാഗത്ത് പണിയ കുടുംബത്തിലാണ് കരിന്തണ്ടന്‍ ജനിച്ചത്. പതിനേഴാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണ മണ്ണിന്‍റെ മകന്‍. താമരശ്ശേരി ചുരം നിര്‍മ്മാണത്തിന്‍റെ പുറകിലെ കേന്ദ്രബുദ്ധി.   ഈ മൂന്ന് മലകള്‍ തന്നെയായിരുന്നു ഭാരതത്തെ കൊള്ളയടിച്ച ബ്രിട്ടീഷുകാര്‍ക്ക് മൈസൂരില്‍ പോയി ടിപ്പുവിനെ ഒതുക്കാനുള്ള തടസ്സവും. മലകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു പാത വെട്ടി കോഴിക്കോട് നിന്നും സേനയെ മൈസൂരില്‍ എത്തിക്കാന്‍ ബ്രിട്ടീഷുകാര്‍ പണികള്‍ പലതും നോക്കി. എന്നാല്‍ റോഡിനു വേണ്ടി സര്‍വേ നടത്താന്‍ അവരുടെ എന്ജിനീയര്മാര്‍ക്ക് മല തടസ്സമായി നിന്നു.     അങ്ങനെ ബ്രിട്ടീഷുകാര്‍ അന്തം വിട്ട് മലയടിവാരത്തില്‍ നില്‍ക്കവേയാണ് എന്നും ഒരു കറുത്തവന്‍ സുഖമായി മൃഗങ്ങളെയും മേച്ചുകൊണ്ടു മലമുകളിലേക്ക് പോവുകയും തിരിച്ചു വരുകയും ചെയ്യുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടത്.

ദുർമന്ത്രവാദ നഗരം

ഇമേജ്
രണ്ടാം ലോക മഹായുദ്ധ സമയം യൂറോപ്പിനെ പിടിച്ചു കുലുക്കിയ ഹിറ്റ്ലറുടെ നാസിപ്പട പോലും കാലുകുത്താന്‍ മടിച്ചിരുന്ന ഒരു നഗരമുണ്ട് മധ്യയൂറോപ്പില്‍, അതിന്‍റെ പേരാണ് കാര്‍വാഷ്‌ക്ക. ക്രോയേഷ്യയുടെയും, സെര്‍ബിയുടെ ഭാഗങ്ങള്‍ ചേര്‍ന്നുണ്ടായ ക്രക്കോഷ്യ എന്ന തര്‍ക്ക രാജ്യത്തിലാണ് കാര്‍വാഷ്‌ക്ക നഗരം സ്ഥിതി ചെയ്യുന്നത്. ബോസ്നിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഈ നഗരം പക്ഷെ അധികമാര്‍ക്കും അറിയാത്ത ലോകത്തിലെ ഏറ്റവും നിഘൂടമായ സ്ഥലങ്ങളില്‍ ഒന്നാണ്. ഒരു ഷോപ്പിങ്ങ് മാളും, ആശുപത്രിയും, പാര്‍ക്കും, സ്കൂളും, റോഡുകളും ഒക്കെയുള്ള, ആയിരത്തില്‍ താഴെ മാത്രം ആളുകള്‍ പാര്‍ക്കുന്ന ഒരു സാധാരണ നഗരമാണ് കാര്‍വാഷ്‌ക്ക. പക്ഷെ ഇവിടെങ്ങും പകല്‍ സമയം ഒരു മനുഷ്യനെപ്പോലും കാണാന്‍ സാധിക്കില്ല എന്നതാണ് ഏറ്റവും രസകരമായ സത്യം. കൂടാതെ കാര്‍വാഷ്‌ക്കയില്‍ ബസ്സുകളോ, കാറുകളോ, മറ്റു വാഹനങ്ങളോ ഇല്ല. പോസ്റ്റ്‌ ഓഫീസ് അടക്കം, സ്കൂളുകളും ആശുപത്രിയും ഒക്കെ വെറും നോക്ക്കുത്തികള്‍ മാത്രമാണ്. ലോകത്തിന് മുന്നില്‍ ഇവര്‍ക്കായി എല്ലാം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട് എന്ന് കാണിക്കാനുള്ള ഒരു ശ്രമം മാത്രം. ഇതൊന്നും കാര്‍വാഷ്‌ക്കയിലെ ജനങ്ങള്‍ക്ക് ആവശ്യവുമില്ല, അവരൊ

അലറിക്കരയുന്ന ആത്മാക്കൾ

ഇമേജ്
          _യൂറോപ്പിലെ ജനങ്ങളിൽ 30 മുതൽ 60 ശതമാനത്തെ വരെ കൊന്നൊടുക്കിയ ഒരു രോഗം പെയ്തിറങ്ങിയിട്ടുണ്ട്, വർഷങ്ങൾക്കു മുൻപ്. പ്ലേഗ് എന്ന ആ ‘കറുത്ത മഹാമാരി’ക്കു മുന്നിൽ ജീവൻ വെടിയേണ്ടി വന്നത് 20 കോടിയിലേറെ പേർക്കായിരുന്നു. ഈ പകർച്ചവ്യാധിയിൽ നിന്നു രക്ഷപ്പെടാൻ രാജ്യങ്ങൾ പല വഴികളും നോക്കി. രോഗികളുമായുള്ള സമ്പർക്കം പോലും പലരും ഭയന്നു. 1793ൽ വെനീസിലേക്കെത്തിയ രണ്ട് കപ്പലുകളിൽ പ്ലേഗ് ബാധിതരുണ്ടായിരുന്നു. വൈകാതെ ഇത് പടർന്നുപിടിക്കാനും തുടങ്ങി. ഇതിൽ നിന്നെങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യത്തിന് അധികൃതർക്കു മുന്നിൽ ഉത്തരവുമായി നിന്നത് ഒരു ദ്വീപായിരുന്നു. വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപ്– പേര് പൊവേലിയ._  _ഒരു കനാൽ വഴി രണ്ടു ഭാഗങ്ങളായി വിഭജിച്ച നിലയിലാണ് ഈ ദ്വീപിന്റെ സ്ഥാനം. പ്ലേഗ് ബാധിച്ച ഒന്നര ലക്ഷത്തിലേറെപ്പേരെയാണ് ഈ ആളൊഴിഞ്ഞ ദ്വീപിലേക്ക് അധികൃതർ വലിച്ചെറിഞ്ഞത്. മരിച്ചവർക്കായി വമ്പൻ ശവക്കുഴികൾ തീർത്ത് കൂട്ടത്തോടെ കുഴിച്ചിട്ടു. പാതിജീവനോടെ അടക്കപ്പെട്ടവരും ഏറെ. മരണത്തിന്റെ വക്കിലെത്തിയവരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ദ്വീപിൽ ഉപേക്ഷിച്ച് അധികൃതർ മടങ്ങി. ഒരിറ്റു വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദ

ടോക്ഗവാ ഇയെയാസു ((Tokugawa Ieyasu) ) - ജപ്പാനെ ഏകീകരിച്ച ഷോഗൺ

ഇമേജ്
മിക്കവാറും എല്ലാ രാജ്യങ്ങളും അവരുടെ ചരിത്രത്തിന്റെ ഏതെങ്കിലും കാലത്തു ശിഥിലീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ശക്തരായ നേതാക്കളുടെ ഇടപെടൽ നിമിത്തം  പല രാജ്യങ്ങൾക്കും പുനർ-ഏകീകരണവും നടന്നിട്ടുണ്ട്. ജർമനിയിലെ ബിസ്മാർക്, ഇറ്റലിയിലെ ഗാരിബാൾഡി നമ്മുടെതന്നെ മഹാനായ സർദാർ പട്ടേൽ എന്നിവർ  അത്തരം മഹാ രഥന്മാരാണ് . ജപ്പാനെ ശിഥിലീകരണത്തിൽ നിന്ന് കരകയറ്റി  സുശക്തമായ  രാജ്യമാക്കിയ  മഹാരഥനാണ് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  ടോക്ഗവാ ഇയെയാസു എന്ന പടത്തലവൻ   സെങ്കോക് കാലഘട്ടം (Sengoku period) ( 1460 – 1610) -- ജപ്പാനിൽ .കടുത്ത സാമൂഹിക സാമ്പത്തിക ,രാഷ്ട്രീയ അസ്ഥിരതയുടെ കാലമായിരുന്നു അത് .ഈ കാലഘട്ടം മുഴുവനും ജപ്പാനിൽ ഒരു ചക്രവർത്തി ഉണ്ടായിരുന്നു .പക്ഷെ ചക്രവർത്തിക്ക് കാര്യമായ ഒരു അധികാരമോ നിയന്ത്രണമോ ഇല്ലായിരുന്നു .ഷോഗൺ(Shogun) എന്നറിയപ്പെട്ടിരുന്ന യുദ്ധ പ്രഭുക്കന്മാരായിരുന്നു ജപ്പാനിലെ പരമാധികാരികൾ .പ്രധാനമന്ത്രിയുടെയും  സേനാധിപന്റെയും  അധികാരം കോർത്തിണക്കിയ  ഒരു പദവിയായിരുന്നു  ഷോഗണിന്റെത്   ചക്രവർത്തി അംഗീകരിക്കുന്ന ഷോഗൺ ഒരാൾ മാത്രമായിരുന്നു .അദ്ദേഹത്തിനായിരുന്നു  ജപ്പാന്റെ ഭരണ ചുമതല .പ