പോസ്റ്റുകള്‍

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഈസ്റ്റർ ഐലൻഡ് ലിലെ മോയ് പ്രതിമകൾ

ഇമേജ്
 ചിലി ഭൂപ്രദേശമാണ് ഈസ്റ്റർ ദ്വീപ്. പോളിനീസിയയിലെ ഒരു വലിയ അഗ്നിപർവ്വത ദ്വീപ് ആണ് ഇത്. ഇതിന്റെ നാടൻ പേര് റാപ നുയി ആണ്. 13, 16 നൂറ്റാണ്ടുകളിൽ തദ്ദേശവാസികൾ സൃഷ്ടിച്ച മോയി എന്ന 900 സ്മാരക പ്രതിമ കളുൾപ്പെടെ നിരവധി പുരാവസ്തുക്കൾ ഇവിടെയുണ്ട്. ദ്വീപിന്റെ ആദ്യകാല യൂറോപ്യൻ സന്ദർശകനായ ഡച്ച് പര്യവേക്ഷകനായ ജേക്കബ് റോഗെവെൻ 1722 ൽ ഈസ്റ്റർ ദിനത്തിൽ ഇവിടെ എത്തി, അങ്ങനെ "ഈസ്റ്റർ ഐലൻഡ്" എന്ന പേരു നൽകി. ദ്വീപിന്റെ ഔദ്യോഗിക സ്പാനിഷ് നാമം ഐല ഡി പാസ്കുവ (Easter Island) എന്നാണ്. Moai statues  ഈ ദ്വീപ് നിവാസയോഗ്യമാണെന്ന കാര്യം കണ്ടെത്തിയതിൽ അദ്ദേഹം അത്ഭുതപ്പെട്ടു. അവിടെ 2,000 മുതൽ 3000 വരെ ആളുകളുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. അവിടെ നിന്ന്ഏറ്റവും അടുത്തുള്ള ദ്വീപ് 1,900 കിലോമീറ്റർ അകലെയാണ്.ഏതാണ്ട് 3500 കിലോമീറ്റർ അകലെയാണ് ചിലി തീരം. ഈസ്റ്റർ ദ്വീപിലെ പ്രധാന നിഗൂഢത ഭീമൻ മോയി (Moai) പ്രതിമകളാണ്. ഈസ്റ്റര് ഐലൻഡ്    അത്പോളിനീഷ്യൻ സംസ്കാരങ്ങളിൽ കാണപ്പെടുന്ന മറ്റ് ശില ശാലകളിൽ നിന്ന് വ്യത്യസ്തമാണ് . പ്രതിമകളുടെ കൃത്യമായ ഉദ്ദേശ്യം, ഈസ്റ്റർ ദ്വീപ് പുരാതന നാഗരികതയിൽ അവർ വഹിച്ച പങ്ക്, അവ നിർമ്മിച

ലൊകസ്റ്റ - പുരാതന റോമിലെ ഏറ്റവും അപകടകാരിയായ കൊലയാളി.

ഇമേജ്
ഒരുപക്ഷെ ഒന്നാം നൂറ്റാണ്ടിൽ റോമൻ ജനത ഏറ്റവും അധികം ഭയപ്പെട്ടിരുന്ന സ്ത്രീ ലൊകസ്റ്റ ആയിരുന്നിരിക്കാം. റോമിലെ ധനവാന്മാരും രാഷ്ട്രീയക്കാരും സൈനിക മേധാവികളുമെല്ലാം തങ്ങളുടെ എതിരാളികളെ കൊലപ്പെടുത്താൻ ലൊകസ്റ്റയുടെ സഹായം തേടിയിരുന്നു. റോമൻ കവിയായിരുന്ന ജുവെനിലും പ്രമുഖ ചരിത്രകാരന്മാരയിരുന്ന ടാസിടസും കാഷ്യസ് ഡിയോയും എല്ലാം ഇവരെ പറ്റി വളരെ വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്. AD ഒന്നാം നൂറ്റാണ്ടിൽ ഗൌളിൽ (ഇന്നത്തെ ഫ്രാൻസിൽ) ജനിച്ച ലോകസ്റ്റ പച്ചമരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കുന്ന ഒരു വൈദ്യയായിട്ടാണ് ജീവിതം ആരംഭിച്ചത്.  Locusta കൂടുതൽ മികച്ച ജീവിതം ലക്ഷ്യമിട്ട് റോമിലെത്തിയ ലോകസ്റ്റയ്ക്ക് മരുന്നുകൂട്ടുകളിലുള്ള തന്റെ അറിവുകൾ ആളുകളെ കൊലപ്പെടുത്താൻ ഉപയോഗിച്ചാൽ ധാരാളം പണമുണ്ടാക്കാമെന്ന് വളരെ എളുപ്പം മനസിലായി. റോമിലെമ്ബാടും രാഷ്ട്രീയ അരാജകത്വം നിലനിന്ന സമയമായിരുന്നു അത്. ബോട്ടണിയിലും രസതന്ത്രത്തിലും അഗാധ പരിജ്ഞാനമുണ്ടായിരുന്ന അവർ വിഷചെടി കളെയും കൂട്ടുകളെയും പറ്റി കൂടുതൽ പഠിക്കുകയും ഒരു മാസ്റ്റർ poisoner ആയി അറിയപ്പെടുകയും ചെയ്തു.     ഹെം ലോക്ക്, ബെല്ലഡോന, അഴ്സെനിക് തുടങ്ങി സൈനയിഡും ഓപിയവും വരെ അവ

മൊസാദ്

ഇമേജ്
അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ലോകത്തിലെ ഏക ചാരസംഘടന. പഴുതുകളോ തെളിവുകളോ അവശേഷിപ്പിക്കാതെ നിയുക്തദൗത്യങ്ങള്‍ അസൂയാവഹമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന അപ്രതിരോധ്യ ചാരസംഘടന. ചിറകുവിരിച്ചു നില്‍ക്കുന്ന ആ പരുന്തിന്റെ ചിത്രത്തിലുണ്ട് എല്ലാം. ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാന്‍ നടക്കുന്ന പരുന്തുകളാണവര്‍. ഇസ്രയേല്‍ എന്ന ചെറിയരാജ്യത്തിന്റെ സുരക്ഷ മൊത്തമായി വഹിക്കുന്ന അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ചാരസംഘടന അതാണ് മൊസാദ്. 1949 ഡിസംബര്‍ 13ന് രൂപീകരിച്ചതു മുതല്‍ ഇന്നുവരെ ബുദ്ധിയിലും ശക്തിയിലും മൊസാദിനെ കടത്തിവെട്ടുന്ന ഒരു ചാരസംഘടന ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെ.ജി.ബി, അമേരിക്കയുടെ സി.ഐ.എ എന്നിവയുടെയെല്ലാം സ്ഥാനം മൊസാദിനു പിന്നില്‍ മാത്രമായിരുന്നു. അമേരിക്കയും റഷ്യയും ലോകശക്തി കളായിരിക്കുമ്പോഴാണിതെന്നോര്‍ക്കണം. അത്യാധുനീക രഹസ്യായുധങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും മൊസാദ് ഏവരെയും കടത്തിവെട്ടി. ഭീകരവാദത്തിനെതിരായ പ്രവര്‍ത്തന ങ്ങളില്‍ മൊസാദ് എന്നും മുന്നിലായിരുന്നു. കഴിഞ്ഞ ഏഴു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഇതു തെളിയിക്കുന്നതാണ്. അതി സങ്കീര്‍ണമായ പല ഓപ്പറേഷനുകളും ഏറ്റെട

ദുരൂഹതകള്‍ അവസാനിക്കാത്ത കെന്നഡിവധം...??????

ഇമേജ്
    ലോകം മുഴുവന്‍ അമേരിക്കയ്ക്ക് ചാരക്കണ്ണുകളുണ്ട് എന്നാണ്പറച്ചില്‍ പഷേ സ്യന്തം രാജ്യത്തെ ഏറ്റവും ജനകിയനായിരുന്ന പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെ പട്ടാപകല്‍ വെടിവെച്ചുകൊന്ന ശക്തികളെക്കുറിച്ച് അരനൂറ്റാണ്ടിനുശേഷവും ക്രിത്യമായ ഒരു ഉത്തരം പറയാന്‍ ഇന്നും അമേരിക്കയ്ക്ക് കഴിയുന്നില്ല. അമേരിക്കന്‍ രാഷ്ട്രീയത്തില്‍വലിയ സ്യാധിനമുള്ള കെന്നഡി കുടുംബത്തില്‍1917-ലാണ് ജോണ്‍ എഫ് അഥവാ ജോണ്‍ ഫിറ്റ്സ്ഗോറാള്‍ഡ് ജാക് കെന്നഡി ജനിച്ചത് രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനഘട്ടത്തില്‍ അമേരിക്ക പങ്കെടുത്തപ്പോള്‍ സൈനികസേവനത്തിന് ഇറങ്ങിയ സാഹസികനാണ് John F Kennedy     കെന്നഡി നാവികവിഭാഗത്തിലായിരുന്നു സേവനം 1945ല്‍ സൈന്യത്തില്‍ നിന്ന്‍ വിരമിച്ചത് മൂത്ത സഹോദരന്‍ ജോയുടെ മരണത്തെതുടര്‍ന്ന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ കെന്നഡി 1960-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ റിച്ചാര്‍ഡ്‌നിക്സണെ തോല്‍പ്പിച് പ്രസിഡന്റാകുമ്പോള്‍ പ്രായം 43 വയസ്സ് 1961 ജനുവരി 20ന് അമേരിക്കയുടെ 35-മത് പ്രസിഡന്റായി കെന്നഡി സത്യപ്രതിജ്ഞ ചെയ്തു സോവിയറ്റ്യുണിയനുമായുള്ള അമേരിക്കയുടെ

Power of Nature (2017 best photography award)

ഇമേജ്
മുപ്പതു രാജ്യങ്ങളിലെ 15,000 ഫോട്ടോഗ്രഫർമാർ മത്സരിച്ച ‘നാഷണൽ ജോഗ്രഫിക് ട്രാവൽ ഫോട്ടോഗ്രഫി’ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഫോട്ടോയാണിത്. ചിത്രമെടുത്തത് Sergio Tapiro Valesco എന്ന മെക്സിക്കൻ ഫോട്ടോഗ്രഫർ. മെക്‌സിക്കോയിലെ Colima എന്ന സജീവ അഗ്നിപർവതത്തിന്റെ മുഖത്തെ കരിമേഘങ്ങളിൽനിന്നും ഉണ്ടായ മിന്നൽപ്പിണറിന്റെ അത്യപൂർവ ചിത്രമാണ് സെർജിയോയ്ക്കു സമ്മാനം നേടിക്കൊടുത്തത്. അഗ്നിപർവത ലാവയുടെ വന്യതയും കരിമേഘങ്ങളുടെ ഇരുട്ടും മിന്നൽപ്പിണറിന്റെ വാൾത്തലപ്പും നക്ഷത്രാലംകൃത രാവിന്റെ വെളിച്ചവും ഒന്നിച്ച മനോഹര ചിത്രം. ഫോട്ടോയ്ക്ക് സെർജിയോ നൽകിയ പേര് “The Power of Nature”. അഗ്നിപർവത്തിന്റെ 12 കിലോമീറ്റർ അകലെ നിന്ന് രാത്രിയിലാണ് സെർജിയോ ഈ ചിത്രമെടുത്തത്. Sergio Tapiro Valesco A powerful eruption illuminates the slopes of Mexico’s Colima Volcano on December 13, 2015. I was in the town of Comala when I suddenly saw incandescence above the volcano's crater and started shooting. Seconds later, a powerful volcanic explosion expelled a

ഭൂമിയിൽ മനുഷ്യൻ ഇല്ലാതായാൽ…?

ഇമേജ്
ഒന്ന് ചിന്തിച്ചു നോക്കൂ … ഒരു ഭാവന എന്നൊക്കെ പറയാമെങ്കിലും അങ്ങനെ ഒരു കാലം ഉണ്ടാകും എന്ന് ചിലര് കരുതുന്നു … അതിനു പല കാരണങ്ങള് ഉണ്ടായേക്കാം .. നമ്മുക്ക് അത് ഒഴിവാക്കി മനുഷ്യന് മാത്രം ഇല്ലാതായ നമ്മുടെ ഭൂമിയെ കുറിച്ച് ചിന്തിക്കാ. വൈദ്യുതനിലയങ്ങളില് ഇന്ധനം നല്കാന് ആളില്ലാത്തതുകൊണ്ട്മനുഷ്യന് ഇല്ലാതായ മൂന്നോ നാലോ മണിക്കൂറുകള്ക്കുള്ളില് ലോകം ഇരുട്ടിലാകും. എല്ലാ പവര് പ്ലാന്റുകളും നിശ്ചലമാകും. 24 മണിക്കൂറിനു ശേഷം ന്യൂക്ലിയര് പവര് പ്ലാനില്നിര്മ്മിച്ച ഊര്ജ്ജം ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഓട്ടോമാറ്റിക് സിസ്റ്റം സ്വയം മനസിലാക്കും. അത് തനിയെ നിശ്ചലമാകും. വിന്ഡ്മില് അതിനകത്തെ ലൂബ്രിക്കന്റ് തീരുന്നത് വരെ കറങ്ങിക്കൊണ്ടിരിക്കും. അവനും നിശ്ചലമാകും. സോളാര് പാനലുകളിലെ അഴുക്കും പൊടിയും മണ്ണും വൃത്തിയാക്കാന്ആളില്ലാതെ നശിക്കും. മനുഷ്യന് ഇല്ലാതായി രണ്ടോ മൂന്നോ ദിവസങ്ങള്ക്ക് ശേഷം അണ്ടര്ഗ്രൗണ്ട്മെട്രോ ലൈനുകളില് വാട്ടര് പമ്പ് പ്രവര്ത്തിക്കാന് ആളില്ലാത്തതിനാല് അവിടെവെള്ളം കയറും. അണ്ടര്ഗ്രൗണ്ട്മെട്രോ സ്റെഷനുകളില് എല്ലാം വെള്ളത്താല് നിറയും.    വളര്ത്തുമൃഗങ്ങള് ഭക്ഷണം കിട്ടാതെ മരിച്ചു വീഴാന് തുടങ്ങും.

ആരാധനയുടെ കറുത്ത മുഖം!

ഇമേജ്
** Based on  an article written by Azeez Abdul “www.eastcoastdaily.com”**     ദൈവത്തിന്റെ ഒരു ദൂതനായിട്ടാണ്‌ സാത്താൻ സൃഷ്ടിക്കപ്പെട്ടത്‌. അവന്‍ പാപം ചെയ്യുന്നതിനു മുമ്പ്‌ ഒരു പക്ഷെ അരുണോദയപുത്രൻ എന്നര്‍ത്ഥം വരുന്ന ലൂസിഫർ എന്നാണ് അവൻ വിളിക്കപ്പെട്ടിരുന്നത്‌ എന്ന്‌ യെശയ്യാവ്.14:12 ൽ നിന്ന്‌ മനസ്സിലാക്കാം. യെഹസ്ക്കേൽ.18:12-14 വരെ വായിച്ചാൽ സൃഷ്ടിക്ക പ്പെട്ടതിൽ വച്ച്‌ അഗ്രഗണ്യനായ ഒരു കെരൂബ്‌ എന്ന ദൈവദൂതൻ ആയിരുന്നു സാത്താൻ എന്ന്‌ മനസ്സിലാക്കാം, അവന്റെ മനോഹരത്വത്തിലും അവന്റെ ഉയര്‍ച്ചയിലും അവൻ അഹങ്കരിച്ച്‌ ദൈവസിംഹാസനത്തിനു മേൽ ഇരിക്കു വാൻ അവൻ ആഗ്രഹിച്ചു. ശക്തനും ആയിരുന്നു. അവനു കൊടുക്കപ്പെട്ടിരുന്ന പദവിക്ക് മീതെ നിഗളിച്ച്, ദൈവസിംഹാസനത്തിനുമേല്‍ ഉയരണം എന്നും അത്യുന്നതനായ ദൈവത്തെ മഹത്വപ്പെടുത്താതെ ആ മഹത്വം സ്വന്തമാക്കണം എന്നുള്ള അവൻറെ ചിന്തകളാണ് ആദ്യപാപം ആയി കണക്കിടുകയും തൽക്ഷണ ന്യായവിധിയായി ദൈവം ലൂസിഫറിനെ വെട്ടി നിലത്തിടുകയും ചെയ്തത്.     നിഗളം പ്രവേശിച്ച് ലൂസിഫർ ദൈവത്തിൻറെ ശിക്ഷാവിധി ഏറ്റ് വാങ്ങി യതോട് കൂടെ ലൂസിഫർ എന്ന ദൂതൻ സാത്താൻ എന്ന വ്യക്തിത്വം ആയിമാറി.(യെശ 14:13-15). എ