Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

മഹാനായ ആലേക്സാണ്ടര്

അലക്സാണ്ടറുമായി ബന്ധപ്പെട്ട ചില സംഭവകഥകൾ പ്രചാരത്തിലുണ്ട്.മിക്കവയും സോഫോക്ലീസിന്റെ നാടകത്തിൽ നിന്നും പ്ലൂട്ടാർക്കിന്റെ രചനകളിൽ നിന്നുമാണ്‌ അവ ലഭിച്ചിട്ടുള്ളത്.


അനേകം രാജ്യങ്ങൾ കീഴടക്കി വിജയശ്രീലാളിതനായ അലക്‌സാണ്ടർ ചക്രവർത്തി ഭാരതത്തെ ആക്രമിക്കാനുള്ള തയ്യാറെടുപ്പിൽ,യുദ്ധത്തിനു പോകുന്നതിനു മുമ്പ് അദ്ദേഹം തന്റെ ഗുരുവായ അരിസ്റ്റോട്ടിലിനെ സന്ദർശിച്ചുകൊണ്ടു താൻ ഭാരതത്തെ കീഴടക്കുവാൻ നീങ്ങുകയാണെന്നും. ജയിച്ചു വരുമ്പോൾ അങ്ങേയ്ക്ക് എന്താണ് കൊണ്ടുവരേണ്ടണെന്നും ചോദിച്ചു.കുട്ടികൾ കളിപ്പാട്ടം ആവശ്യപ്പെടുന്ന ലാഘവത്തോടെ അരിസ്റ്റോട്ടിൽ പെട്ടെന്നു പറഞ്ഞു.'ഇവിടെ കിട്ടാത്തതെന്താണോ, അത് കൊണ്ടുവരിക.'എന്താണ് ഉദ്ദേശിച്ചതെന്ന് അലക്‌സാണ്ടർക്ക് മനസ്സിലായില്ല. നീരസ്സമുണ്ടാകുമെന്നു കരുതി രണ്ടാമത് ചോദിച്ചുമില്ല. മരണസമയത്താണ്‌ അത് എന്താണെന്ന് അലക്സാണ്ടറിന്‌ മനസ്സിലാതായി വെളുപ്പെടുത്തിയത്. 

Alexander the Great

മരിച്ചു കഴിഞ്ഞാൽ മൂന്നു കാര്യങ്ങൾ തനിക്ക് വേണ്ടി ചെയ്യാൻ അലക്സാണ്ടർ സൈനികർക്ക് ഉത്തരവ് നല്കിരുന്നു. ഒന്ന്, തന്റെ ശവമഞ്ചം ചുമക്കുന്നത് തന്നെ ചികിൽസിച്ച ഡോക്ടർമാരാവണമെന്നും. ഡോക്ടർമാരുടെ സഹായികൾ തനിക്കു നൽകിയ മരുന്നുകളുടെ ഒഴിഞ്ഞതും ബാക്കിയുള്ളതുമായ കുപ്പികളുമായി കൂടെ ഉണ്ടാകണമെന്നും. മറ്റൊന്ന് നാളിതുവരെ ഞാൻ നേടിയ പണവും രത്‌നങ്ങളും സ്വർണങ്ങളുമെല്ലാം ശവമഞ്ചം കടന്നുപോകുന്ന വഴിയരികിൽ നിരത്തിവയ്ക്കണമെന്നും . മൂന്നാമത്തെ കാര്യം തന്റെ ഒഴിഞ്ഞ കൈകൾ രണ്ടും ശവപ്പെട്ടിക്കു പുറത്തേക്ക് എല്ലാവരും കാണുംവിധം തൂക്കിയിടണമെന്നും. അലക്‌സാണ്ടറുടെ വാക്കുകൾ കേട്ട് സേവകർ ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി. അവരിൽ പ്രധാനിയും ഏറ്റവും വിശ്വസ്തനുമായ മന്ത്രി നിറകണ്ണുകളോടെ അലക്‌സാണ്ടറുടെ അടുത്തെത്തി ആശ്വസിച്ചപ്പോൾ. ഇവിടെ കിട്ടാത്തത് എന്തെങ്കിലും ഭാരതത്തിൽ കണ്ടെത്തിയാൽ അത് കൊണ്ടുവരാൻ അരിസ്റ്റോട്ടിൽ ആവശ്യപ്പെട്ടിരുന്നെന്നും. അങ്ങനെയൊന്ന് താൻ കണ്ടത് ഭാരതത്തിന്റെ ആത്മീയതയാണ് കണ്ടെതെന്നും അലക്സാണ്ടർ പറഞ്ഞു.

ഡയോജനിസിനെ കണ്ടതു മുതൽ അലക്സാണ്ടർ ചിന്തിച്ചു തുടങ്ങി. ജീവിതത്തിന്റെ നിരർത്ഥകത ജനത്തിന് ബോധ്യപ്പെടുത്താനാണ് അലക്സാണ്ടർ മൂന്ന് കാര്യങ്ങൾ ആവശ്യപ്പെട്ടത്. ലോകത്തുള്ള ഏറ്റവും പ്രശസ്തരായ ഡോക്ടർമാരാണ് അലക്സാണ്ടറിനെ ചികിത്സിച്ചിട്ടുള്ളത്. അവർക്കോ അവർ നൽകിയ ഔഷധങ്ങൾക്കോ ഈശ്വരവിധിയെ മറികടന്ന് അലക്സാണ്ടറിനെ രക്ഷിക്കാനായില്ല എന്ന് ജനത്തിന് ബോധ്യപ്പെടാനാണ് തന്റെ ശവമഞ്ചം അവർ ചുമക്കണം എന്ന് ആവശ്യപ്പെട്ടത്. ഞാൻ നേടിയ ധനവും രത്‌നങ്ങളും പണവുമൊന്നും എനിക്ക് ഒന്നും നേടിത്തന്നില്ല എന്നു കാണിക്കാനാണ് അവയെല്ലാം വഴിയരികിൽ നിരത്തിയിടാൻ പറഞ്ഞതെന്നും. എത്ര വിജയങ്ങൾ നേടിയിട്ടും എന്തെല്ലാം സമ്പാദിച്ചിട്ടും ശൂന്യമായ കൈകളോടെയാണ് ഇവിടം വിടേണ്ടിവരുന്നത് എന്നു ശവമഞ്ചത്തിനു വെളിയിലേക്ക്‌ നീട്ടിയിട്ട തന്റെ കൈകൾ പറയുമെന്നും അലക്സാണ്ടർ പറഞ്ഞു. നമുക്കുവേണ്ടി നാം സമ്പാദിക്കുന്നതല്ല മറിച്ച് മറ്റുള്ളവർക്കുവേണ്ടി നാം ചെയ്യുന്നതു മാത്രമേ നിലനിൽക്കൂ. അലക്‌സാണ്ടർ എന്ന ചക്രവർത്തിയുടെ ജന്മത്തേക്കാൾ ഞാനിഷ്ടപ്പെടുന്നത് ലോകം ഭ്രാന്തനെന്നു വിളിക്കുന്ന ഡയോജനിസ് എന്ന ജ്ഞാനിയുടേതാണ്. അലക്സാണ്ടർ പറഞ്ഞു. അന്നേ ദിവസം ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മഹാനായ ഡയോജനിസിന്റേയും അന്ത്യം എന്നത് മറ്റൊരു വസ്തുത.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം